ADVERTISEMENT

ഡിനിപ്രോ∙ സ്വന്തമായി ബിസിനസ് തുടങ്ങുന്നതിന് മകനെ വിൽക്കാൻ ശ്രമിച്ച 20 വയസ്സുള്ള യുവതി അറസ്റ്റിൽ. യുക്രെയ്നിലെ ഡിനിപ്രോയിൽ നിന്നാണ് രണ്ടു വയസ്സുള്ള മകനെ വിൽക്കാൻ ശ്രമിക്കുന്നതിനിടെ യുവതി അറസ്റ്റിലായത്. 18,000 പൗണ്ടിനാണ് യുവതി മകനെ വിൽക്കാൻ ശ്രമിച്ചത്.

വാങ്ങുന്നയാൾ പണം കൈമാറിയപ്പോഴാണ് യുവതിയെ പിടികൂടിയതെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിഡിയോയിൽ പൊലീസ് ഉദ്യോഗസ്ഥൻ പണം എണ്ണുന്നതും അറസ്റ്റിലായ യുവതിയെ വിലങ്ങു വയ്ക്കുന്നതും കാണാം. കുട്ടിയെ പിന്നീട് സാമൂഹിക പ്രവർത്തകർക്ക് കൈമാറി. പ്രതി ചെറിയ കുട്ടിയെയാണ് മനുഷ്യക്കടത്ത് ഉപയോഗിച്ചതെന്ന് കണ്ടെത്തിയെന്നും ഇതിനെ തുടർന്ന് എട്ട് വർഷത്തെ തടവിന് ശിക്ഷച്ചതായും അധികൃതർ അറിയിച്ചു.

പിടികൂടിയ പണം എണ്ണുന്ന പൊലീസ് ഉദ്യോഗസ്ഥ∙ യുക്രെയ്ൻ പൊലീസ് പുറത്തുവിട്ട ദൃശ്യം
പിടികൂടിയ പണം എണ്ണുന്ന പൊലീസ് ഉദ്യോഗസ്ഥ∙ യുക്രെയ്ൻ പൊലീസ് പുറത്തുവിട്ട ദൃശ്യം

മകനെ വളർത്താൻ യുവതിക്ക് താൽപര്യമില്ലായിരുന്നു. അതിനാൽ കുട്ടിയെ ഒഴിവാക്കാൻ തീരുമാനിച്ചു. വാങ്ങുന്നയാൾക്ക് ഇവരെ മുൻപരിചയമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നതായി പൊലീസ് പറഞ്ഞു. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലെ മെയിൻ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ മൈഗ്രേഷൻ പൊലീസ് വിഭാഗവും ഇൻവെസ്റ്റിഗേറ്റീവ് ഡിപ്പാർട്ട്‌മെന്റും ക്രിമിനൽ അനാലിസിസ് വിഭാഗവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. 

സാമൂഹിക പ്രവർത്തകയുടെ കയ്യിൽ ഉറങ്ങുന്ന കുട്ടി∙ യുക്രെയ്ൻ ജനറൽ പ്രോസിക്യൂട്ടറുടെ ഓഫിസ് പുറത്തുവിട്ട ദൃശ്യം
സാമൂഹിക പ്രവർത്തകയുടെ കയ്യിൽ ഉറങ്ങുന്ന കുട്ടി∙ യുക്രെയ്ൻ ജനറൽ പ്രോസിക്യൂട്ടറുടെ ഓഫിസ് പുറത്തുവിട്ട ദൃശ്യം

കുട്ടിയെ ആദ്യം ഡോക്ടർമാരുടെ അടുത്തേക്ക് കൊണ്ടുപോവുകയും പിന്നീട് സാമൂഹിക സേവന വിഭാഗത്തിന്റെ സംരക്ഷണയിൽ ഏൽപ്പിക്കുകയും ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടില്ലെന്ന് ഡിനിപ്രോപെട്രോവ്സ്ക് പ്രോസിക്യൂട്ടർ ഓഫിസ് അറിയിച്ചു. 

യുവതിയുടെ കയ്യിൽ നിന്ന് പൊലീസ് പിടികൂടിയ പണം∙ യുക്രെയ്ൻ പൊലീസ്  പുറത്തുവിട്ട ദൃശ്യം
യുവതിയുടെ കയ്യിൽ നിന്ന് പൊലീസ് പിടികൂടിയ പണം∙ യുക്രെയ്ൻ പൊലീസ് പുറത്തുവിട്ട ദൃശ്യം

നേരത്തെ കുട്ടികൾ പുരുഷന്മാരുമായി ഡേറ്റ് ചെയ്യുന്നതിന് തടസ്സമാണെന്ന് പറഞ്ഞുകൊണ്ട് അവരെ വിൽക്കാൻ ശ്രമിച്ച ഒരു റഷ്യൻ സ്ത്രീയെ 2019ൽ അറസ്റ്റ് ചെയ്തിരുന്നു.

English Summary:

Woman Arrested for Trying to Sell Her Two-Year-Old Son for Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com