ഉംറ കഴിഞ്ഞ് മടങ്ങിയ ഇന്ത്യൻ ദമ്പതികൾ അപകടത്തിൽ മരിച്ചു
Mail This Article
ദമാം∙ ഉംറ നിർവഹിച്ച് മടങ്ങവെ ഹൈദരാബാദ് സ്വദേശികളായ ദമ്പതികൾ അപകടത്തിൽ മരിച്ചു. ഫിറോസ് അഹ്മദ് (39) ഭാര്യ ഡോ. ആയിഷ(40) എന്നിവരാണ് മരിച്ചത്. നാല് വയസ്സായ മകൻ അബ്ദുൽ റഹീം അദ്‌ഭുതകരമായി രക്ഷപ്പെട്ടു.
ഹാഫർ ബാത്തിനിലേയ്ക്ക് മടങ്ങും വഴി 250 കീമി അകലെയുള്ള സുൽഫിയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറിലും പോസ്റ്റിലും ഇടിച്ചാണ് അപകടം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കാർ പൂർണമായും തകർന്നിട്ടുണ്ട്. പൊലീസും ആംബുലൻസും എത്തി മൃതദേഹങ്ങൾ അടുത്തുള്ള സുൽഫി സെൻട്രൽ ആശുപത്രിയിൽ എത്തിച്ചു.
പത്ത് ദിവസം മുമ്പാണ് ഇവർ ഉംറ നിർവഹിക്കാൻ എത്തിയത്. മരണപ്പെട്ട ഡോ. ആയിഷ ഹാഫർ ബാത്തിന് സെൻട്രൽ ആശുപത്രിയിൽ അനസ്തേഷ്യ വിഭാഗത്തിലാണ് ജോലി . ഭർത്താവ് നേരത്തെ സൗദിയിൽ ജോലി ചെയ്തിരുന്നു. നിലവിൽ ഭാര്യയുടെ ഫാമിലി വീസയിലാണ് എത്തിയതാണ്.
വിവാഹത്തിന് മുൻപ് ഡോ. ആയിഷ ഇസ്‌ലാം മതം സ്വീകരിക്കുകയായിരുന്നു. കൂടെ ജോലി ചെയ്യുന്ന മറ്റൊരു ഡോകടർ തത്കാലം നാല് വയസ്സായ ഇവരുടെ കുട്ടിയെ സ്വീകരിക്കാൻ തയാറായിട്ടുണ്ട്.