ADVERTISEMENT

റിയാദ്∙ നാടും നാട്ടുകാരെയും വിട്ടു ജോലിക്കായി അന്യദേശങ്ങളിൽ കഴിയുക. ശരാശരി മലയാളിയുടെ ഗതികേടായി പ്രവാസത്തെ പലരും വിശേഷിപ്പിക്കാറുണ്ട്. ജോലിക്കായി ദൂര ദിക്കുകളിൽ കഴിയുമ്പോഴും നാട്ടിലെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും കുഴിച്ചുമൂടാനൊന്നും പുതിയ തലമുറയിൽ പലരും ഒരുക്കമല്ല. പക്ഷേ സൗദി അറേബ്യയിലാണ് ജോലിയെങ്കിൽ സിനിമയോടുള്ള മുഹബത്ത് മനസിലൊതുക്കേണ്ടി വരും. ടൊറന്റ് സൈറ്റുകളിൽ നിന്ന് ഡൗൺ ലോഡ് ചെയ്തും ടെലഗ്രാം ആപ്പിലെ സിനിമ ഗ്രൂപ്പുകളിൽ ലഭിക്കുന്ന സിനിമകൾ കണ്ടും തൃപ്തി അടയുകയായിരുന്നു ഇതുവരെ. എന്നാൽ അടുത്തിടെയു ണ്ടായ മാറ്റങ്ങളാണ് സിനിമാ പ്രേമികളായ പ്രവാസികളുടെ പ്രതീക്ഷ.

തുറമുഖ നഗരമായ ജിദ്ദയിലാണ് മലയാളം സിനിമകൾ എത്തുന്ന തിയേറ്ററുകൾ ഉള്ളത്. ഇങ്ങിനെ കേട്ടാൽ കേരളത്തിൽ റിലീസ് ആകുന്ന സിനിമകളൊക്കെ സൗദിയിലും റിലീസ് ആകുമെന്ന് കരുതണ്ട. ആദ്യമായിട്ട് സൗദി മണ്ണിലെത്തിയ സിനിമ മോഹൻലാലിന്റെ ലൂസിഫറാണ്. ആദ്യത്തേത് ലാലേട്ടന്റേതാണെങ്കിൽ അടുത്തത് ഇക്കയുടേതാണെന്നുറപ്പായ സന്തോഷത്തിലാണ് ഇക്കാ ഫാൻസുകാർ. കൊച്ചി കുസാറ്റിലെ എംഎസ്‍സി ഫിഷറീസ് സയൻസിന് ഒന്നിച്ചു പഠിച്ചിരുന്ന ഈ മമ്മൂട്ടി ഫാൻസുകാരുടെ ആഘോഷം തന്നെയെടുക്കാം. സൗദിയിലെ സീഫുഡ് കമ്പനിയിലെ പത്തംഗ സംഘം സിനിമയെ വരവേൽക്കുന്നത് കൂടി കാണുക. ഇതാണ് ഉണ്ട സിനിമയുടെ യഥാർഥ പോസ്റ്ററായി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 

അന്നു രാത്രി തന്നെ പോസ്റ്ററിന്റെ സൗദി പതിപ്പ് ഈ പത്തംഗ സംഘം ഇറക്കി. യഥാർത്ഥ പോസ്റ്ററിൽ പഴയ ലോറിയാണ് അഭിനേതാക്കൾ തള്ളിപിടിക്കുന്നതെങ്കിൽ ഫാൻസിന്റെ പോസ്റ്ററിൽ കൂറ്റൻ ക്രെയിനാണ് തള്ളി പിടിക്കുന്നത്. ഈ പോസ്റ്ററിന് സമൂഹ മാധ്യമങ്ങളിലും ഫാൻസ് പേജുകളിലും വലിയ പ്രതികരണമാണ് ലഭിച്ചത്.

ആലപ്പുഴക്കാരായ അഭിജിത്ത് കെ. ഷാജി, നിയാസ് നിസാം, അഖിൽ തോമസ് കോതമംഗലം സ്വദേശി, ദീപു കെ. വേണു എറണാകുളം സ്വദേശി  കാൽവിൻ പണികാശ്ശേരി ചെന്നൈയിൽ നിന്നുള്ള മോനിഷ് അഖിൽ വി. എം. എന്നിവരാണ് പോസ്റ്ററിന്  പിന്നിൽ. ആദ്യമായി അറേബ്യൻ മണ്ണിലെത്തുന്ന സിനിമയെ വരവേൽക്കാൻ കേവലം പോസ്റ്റർ മാത്രം പോരെന്ന് തോന്നിയപ്പോൾ പിന്നെ വിഡിയോ എടുത്തു. സിനിമയുടെ ടീസറിലെ അതേ പോലെ അഭിനയിച്ചു. വിവിധ പേജുകളിലും അക്കൗണ്ടുകളിലും പോസ്റ്റ് ചെയ്തു ഉണ്ടയുടെ വരവ് പരമാവധി പേരിലെത്തിക്കുകയാണ് ഈ സിനിമ ഭ്രാന്തൻമാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com