ചുമരിടിഞ്ഞ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
Mail This Article
റിയാദ് ∙ ജോലിക്കിടെ ജനറേറ്റർ മുറിയുടെ ഭിത്തി തകർന്നുവീണ് മരിച്ച മലയാളിയുടെ മൃതദേഹം ഇന്ന് (ബുധനാഴ്ച) രാത്രി നാട്ടിൽ കൊണ്ടുപോകും. ഈ മാസം രണ്ടിന് റിയാദിലെ നസീമിലുണ്ടായ അപകടത്തിൽ മരിച്ച കൂത്തുപറമ്പ് തള്ളോട് സ്വദേശി പ്രദീപൻ കീരൻ (47) ന്റെ മൃതദേഹമാണ് നിയമനടപടികൾക്ക് ശേഷം കൊണ്ടു പോകുന്നത്.
ജനറേറ്റർ മുറിയിൽ നിൽക്കുകയായിരുന്ന പ്രദീപന്റെ ദേഹത്ത് കൂടി മുറിയുടെ ഭിത്തി തകർന്ന് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേയ്ക്ക് എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. പരേതനായ ഗോവിന്ദനാണ് പിതാവ്. അമ്മ: ശാന്തമ്മ. ഭാര്യ: ഷൈനി. മക്കൾ: വിനായക്, അഷിത. സഹോദരി: അനിത.
ബുധനാഴ്ച രാത്രി 11.45ന് എയർ ഇന്ത്യ എക്സ്പ്രസിൽ റിയാദിൽ നിന്ന് കൊണ്ടുപോകുന്ന മൃതദേഹം വ്യാഴാഴ്ച രാവിലെ 7.15ന് കരിപ്പൂർ വിമാനത്താവളത്തിലെത്തും. റിയാദിലുള്ള സഹോദരൻ അനൂപ് കീരൻ മൃതദേഹത്തെ അനുഗമിക്കും.