ADVERTISEMENT

ചെങ്ങന്നൂർ ∙ ഒമാൻ സലാലയിലെ ഹോട്ടലിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന കിഴക്കേനട കൊട്ടാരത്തിൽ ഗിരീഷ്കുമാർ ശിവൻകുട്ടി (38) മരിച്ചതായി ബന്ധുക്കൾക്കു വിവരം ലഭിച്ചു. ഇലക്ട്രീഷ്യനായ ഗിരീഷിനു ജൂൺ 28ന് ആണ് അപകടം ഉണ്ടായതെന്നും ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ മരിച്ചെന്നും ബന്ധുക്കൾ പറഞ്ഞു.

 അന്തരിച്ച ഓട്ടൻതുള്ളൽ ആചാര്യൻ ഗുരു ചെങ്ങന്നൂർ ശിവൻകുട്ടിയുടെ മകനാണ്. അമ്മ  ശാന്തമ്മ. ഭാര്യ: സൗമ്യ. മകൻ ശിവഹരി. സഹോദരങ്ങൾ: സുരേഷ്കുമാർ, രാജേഷ്കുമാർ. എറണാകുളത്തു ജോലി ചെയ്തിരുന്ന ഗിരീഷ് 6 മാസം മുൻപാണ് സലാലയിലേക്കു ജോലിക്കായി പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com