ADVERTISEMENT

കുവൈത്ത് സിറ്റി∙ വിദേശികളുടെ ആരോഗ്യ ഇൻഷുറൻസ് ഫീസ് 28 മുതൽ പൂർണമായും ഓൺ‌ലൈൻ വഴി സ്വീകരിച്ച് തുടങ്ങും. 2003 ജൂലൈ 28ന് ഇൻഷുറൻസ് സംവിധാനം നിലവിൽ വന്നതിന് ശേഷം ഇതുവരെ ഇൻഷുറൻസ് ഓഫിസുകൾ വഴി മാത്രമാണ് ഫീസ് സ്വീകരിച്ചിരുന്നത്. ജ‌ഹ്‌റ, ജാബ്രിയ, ഫർവാനിയ, സബാഹ്, ഫഹാഹീൽ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ വഴി 16 വർഷത്തിനിടെ 1.093 ബില്യൻ ദിനാർ ആണ് ആരോഗ്യ ഇൻഷുറൻസ് ഫീസായി സ്വരൂപിച്ചത്.

ആരോഗ്യ ഇൻഷുറൻസ് ഫീസ് നടപ്പാക്കിയ ആദ്യവർഷം 3.8 ദശലക്ഷം ദിനാർ ആണ് പിരിഞ്ഞുകിട്ടിയത്. 2004ൽ 5.7, 2005ൽ 5.6, 2006ൽ 27.7, 2007ൽ 71.8, 2008ൽ 76.3, 2009ൽ 73.4, 2010ൽ 70, 2011ൽ 76.3, 2012ൽ 80.8, 2013ൽ 88.8, 2014ൽ 86, 2015ൽ 99.650,2016ൽ 92.404, 2017ൽ 101 ദശലക്ഷം ദിനാർ വീതമാണ് പിരിഞ്ഞുകിട്ടിയത്. കഴിഞ്ഞ വർഷം ലഭിച്ചത് 109.2 ദശലക്ഷം ദിനാർ ആണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം 25.2 ദശലക്ഷം ദിനാർ ലഭ്യമായി. ജനുവരി (9.588 ദശലക്ഷം ദിനാർ), ഫെബ്രുവരി (4.892), മാർച്ച് (3.644), ഏപ്രിൽ (2.929), മേയ് (2.299), ജൂൺ (1.863).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com