മോദി സാരിയുമായി ലക്ഷ്മി കാത്തിരുന്നു ഒരു വർഷം;ഇപ്പോൾ ആ സാരിയുടുത്തു സാക്ഷാൽ മോദിക്കൊപ്പം
Mail This Article
മനാമ∙ മോദി സാരിയുമായി ലക്ഷ്മി കാത്തിരുന്നത് ഒരു വർഷം. ഇപ്പോൾ ആ സാരിയുടുത്തു സാക്ഷാൽ നരേന്ദ്രമോദിക്കൊപ്പം ഫോട്ടോയെടുക്കാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് അവർ. ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തിയപ്പോഴാണ് ലക്ഷ്മി ഓടി അടുത്തുചെന്നത്. തന്റെ ചിത്രമുള്ള സാരി ബഹ്റൈനിൽ കണ്ടപ്പോൾ പ്രധാനമന്ത്രിക്കും കൗതുകമായി. സർജിക്കൽ സ്ട്രൈക്ക് നടന്ന സമയത്ത് സൂറത്തിൽ നിന്നു വരുത്തിയ ലിമിറ്റഡ് എഡിഷൻ സാരിയാണെന്നു ലക്ഷ്മി പറഞ്ഞു.
ഇതിനിടെ പ്രധാനമന്ത്രിക്ക് അടുത്തെത്തിയ സ്ത്രീക്കും സാരി നൽകണമെന്ന് അദ്ദേഹം നിർദേശിച്ചതായും ലിമിറ്റഡ് എഡിഷൻ ആയതിനാൽ ഇതേ സാരി ഡ്രൈക്ലീൻ ചെയ്തു സമ്മാനിക്കുമെന്നും ലക്ഷ്മി പറഞ്ഞു. ശ്രീനാഥ് ക്ഷേത്ര മാനേജിങ് കമ്മിറ്റി ചെയർമാന്റെ സഹോദരനും വി.എം.ബ്രദേഴ്സ് കമ്പനി ഉടമയുമായ മുകേഷിന്റെ ഭാര്യയാണു ലക്ഷ്മി. ഏക മകൻ വിവേക് കാനഡിയിലാണ്. ക്ഷേത്രമുഖ്യൻ ജഗദീഷ് ശർമയുടെ ചെറുമകൾ പായൽ ശർമയ്ക്കും അവിസ്മരണീയ ദിനമായി ഇന്നലെ.
നരേന്ദ്രമോദിക്കൊപ്പം നിന്ന് സെൽഫിയെടുക്കാൻ സാധിച്ചതിന്റെ ആഹ്ലാദം എങ്ങനെ പറയണമെന്ന് അറിയില്ലെന്നാണ് ബഹ്റൈൻ ഇന്ത്യൻ സ്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിയായ പായൽ പറഞ്ഞത്. തലേന്നു രാത്രി മുഴുവൻ ഉറങ്ങാതിരുന്ന് ഒരുക്കങ്ങൾ നടത്തിയപ്പോഴും ഇങ്ങനെയൊരു ഭാഗ്യം കിട്ടുമെന്ന് വിചാരിച്ചില്ലെന്ന് പായൽ പറഞ്ഞു. ശിശുപാലിന്റെയും മാംഗിദേവിയുടെയും മകളാണ്.