ADVERTISEMENT

ഷാർജ ∙ ഒരു ഭാഷയും ദേശവും മറ്റൊന്നിനായി തോറ്റുകൊടുക്കേണ്ടതില്ലെന്നു തമിഴ്സാഹിത്യകാരിയും എംപിയുമായ തമിഴച്ചി തങ്കപാണ്ഡ്യൻ. എല്ലാറ്റിനെയും അംഗീകരിക്കുമ്പോഴാണു സാംസ്കാരിക ഐക്യം യാഥാർഥ്യമാകുന്നത്.

തമിഴിനെ അപ്രസക്തമാക്കാൻ ഏതു ഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാലും ശക്തമായി എതിർക്കുമെന്നും അവർ വ്യക്തമാക്കി. മാതൃഭാഷ ഉപേക്ഷിച്ച് ഇംഗ്ലിഷിൽ സാഹിത്യരചന നടത്തിയാൽ കിട്ടിയേക്കാവുന്ന സാർവ്വദേശീയാംഗീകാരം  ആവശ്യമില്ല.

തന്റെ സാഹിത്യ ജീവിതം തമിഴ് ഭാഷയ്ക്കുള്ള ആദരമാണ്. ലോകത്തിനു സാംസ്കാരികപാഠങ്ങൾ പകർന്നു നൽകിയത് തമിഴ് ഭാഷയാണ്. നാഗ, നിവേദ എന്നിവർ അവതാരകയായി. ഡിഎംകെ. നേതാവ് അൻവർ അലി പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com