ADVERTISEMENT

റിയാദ് ∙ ജ്ഞാനപീഠം നേടിയ കവി അക്കിത്തത്തെ കേളി കലാസാംസ്കാരിക വേദി അഭിനന്ദിച്ചു. മനുഷ്യന്റെ സമൂര്‍ത്തമായ ജീവിതാനുഭവങ്ങളെ കാവ്യാത്മകമായി അടയാളപ്പെടുത്തുന്നതാണ് അക്കിത്തത്തിന്‍റെ  രചനകള്‍. മലയാളത്തിന് ആറാം തവണയും ജ്ഞാനപീഠം ലഭിക്കുമ്പോള്‍, കൈരളിയെ സ്നേഹിക്കുന്ന ലോകമെങ്ങുമുള്ള മലയാളികളോടൊപ്പം കേളിയും സന്തോഷത്തില്‍ പങ്കുചേരുന്നു. 

മനുഷ്യ ദുരിതങ്ങള്‍ മാത്രമല്ല പ്രകൃതിക്ക് മേലുള്ള മനുഷ്യന്‍റെ അനിയന്ത്രിതമായ കടന്നുകയറ്റങ്ങളില്‍ വേദനിക്കുകയും ശക്തിയായി പ്രതികരിക്കുകയും ചെയ്ത അക്കിത്തത്തിന് ലഭിച്ച ജ്ഞാനപീഠം മലയാള ഭാഷയ്ക്കുള്ള അംഗീകാരമാണെന്ന് കേളി സാംസ്കാരിക വിഭാഗം വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com