സൗദിയിൽ ലെവി അടക്കാതെ വീസ പുതുക്കൽ നടപടികൾ തുടങ്ങി
Mail This Article
റിയാദ് ∙ കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി നേരിടുന്നത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികളുടെ ലെവി ഒഴിവാക്കാനുള്ള തീരുമാനം സൗദി ജവാസാത്ത് (പാസ്പോർട്ട് വിഭാഗം) നടപ്പാക്കിത്തുടങ്ങി. ഇഖാമ പുതുക്കൽ, റീ എൻട്രി വീസ നീട്ടൽ, ഫൈനൽ എക്സിറ്റ് എന്നിവയും ഇക്കാലത്തെ ഇളവിൽ ആനുകൂല്യങ്ങളോടെ അനുവദിക്കും.
ഇത്തരം സേവനങ്ങളെല്ലാം അഭ്യന്തര മന്ത്രാലയത്തിന്റെ അബ്ഷിർ, മുഖീം പോർട്ടലുകൾ വഴി ലഭ്യമാകുമെന്നും പാസ്പോർട്ട് ഓഫീസുകളിൽ നേരിട്ട് സന്ദർശിക്കേണ്ട ആവശ്യമില്ലെന്നും അധികൃതർ അറിയിച്ചു. മാർച്ച് 18 നും 30 നും ഇടയിൽ ഇഖാമ അവധി തീരുന്ന വാണിജ്യ പ്രൊഫഷൻ ഉള്ളവരുടെതാണ് ഈ കാലയളവിൽ ലെവിയില്ലാതെ നീട്ടാൻ അനുവദിക്കുക.
ഫെബ്രുവരി 25 നും മാർച്ച് 20 നും ഇടയിൽ കൊറോണ വൈറസ് വ്യാപനം മൂലം യാത്ര മുടങ്ങിയ പ്രവാസികൾക്കാണ് എക്സിറ്റ് റീഎൻട്രി നീട്ടാനുള്ള ആനുകൂല്യം ലഭിക്കുക എന്ന ജവാസാത്ത് അധികൃതർ അറിയിച്ചു.