ADVERTISEMENT

നെടുമ്പാശേരി ∙ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വാണിജ്യ സർവീസുകൾ താൽക്കാലികമായി നിർത്തിയെങ്കിലും ഇന്നലെ 3 കാർഗോ വിമാനങ്ങൾ സർവീസ് നടത്തി. ഗൾഫിലെ പച്ചക്കറി ക്ഷാമം കണക്കിലെടുത്ത് ഇന്നലെ 66 ടൺ പച്ചക്കറികളാണു  പ്രത്യേക വിമാനങ്ങളിൽ അയച്ചത്. സ്പൈസ് ജെറ്റിന്റെ 2 വിമാനങ്ങളും ഗൾഫ് എയറിന്റെ ഒരു വിമാനവുമാണു പച്ചക്കറികളുമായി സർവീസ് നടത്തിയത്.

കുവൈത്ത്, ബഹ്റൈൻ, അബുദാബി എന്നിവിടങ്ങളിലേക്കാണു പച്ചക്കറി കൊണ്ടുപോയത്. 2 വിമാനങ്ങൾ രാവിലെയും ഒരു വിമാനം രാത്രി വൈകിയുമാണു പുറപ്പെട്ടത്. കർണാടക, തമിഴ്നാട്‌ എന്നിവിടങ്ങളിൽ നിന്നാണ് ഈ പച്ചക്കറികളിലേറെയും സംഭരിച്ചത്. നിലവിൽ അഭ്യന്തര, രാജ്യാന്തര യാത്രാ സർവീസുകളെല്ലാം റദ്ദാക്കിയിട്ടുണ്ടെങ്കിലും കാർഗോ വിമാനങ്ങൾക്കു വിലക്കില്ല. കൊച്ചിയിൽ നിന്ന് കാർഗോ വിമാനങ്ങൾ അപൂർവമായേ സർവീസ് നടത്താറുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com