ADVERTISEMENT

കുവൈത്ത് സിറ്റി● കുവൈത്തിൽ പൊതുമാപ്പ് നേടിയ മലയാളികളെ നാട്ടിൽ എത്തിക്കുന്നത് വൈകും. അവരെ സ്വീകരിക്കാൻ കേരള സർക്കാർ സന്നദ്ധത അറിയിക്കാത്തതാണു കാരണമെന്നു സൂചന. പൊതുമാപ്പ് നേടിയ 500 ലേറെ മലയാളികൾ കുവൈത്ത് സർക്കാറിന്റെ ക്യാം‌പുകളിലും 1500 ഓളം പേർ ഔട്ട്പാസ് നേടിയവരായും ഉണ്ട്. 

കുവൈത്ത് സർക്കാരിന്റെ ചെലവിലാണ് പൊതുമാപ്പ് നേടിയവരെ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നത്. ജസീറ എയർവെയ്സ് വിമാനത്തിൽ വ്യാഴാഴ്ച വിജയവാഡയിലേക്കും വെള്ളിയാഴ്ച വിജയവാഡയിലേക്കും ലക്നൗവിലേക്കും ആളുകളെ കൊണ്ടുപോയി. വെള്ളിയാഴ്ച വിജയവാഡയിലേക്ക് 150 പേരും ലക്നൗവിലേക്ക് 134 പേരുമാണ് യാത്ര ചെയ്തത്. സംസ്ഥാനത്ത് നിന്നുള്ളവരെ സ്വീകരിക്കാൻ ആന്ധ്രാ പ്രദേശ്, യുപി സർക്കാരുകൾ സന്നദ്ധമായ സാഹചര്യത്തിലാണ് അത് സാധ്യമായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com