ADVERTISEMENT

അബുദാബി ∙ കടുത്ത ചൂടില്‍നിന്ന് തൊഴിലാളികളെ രക്ഷിക്കുന്നതിന്‍റെ ഭാഗമായി യുഎഇ അനുവദിച്ച 3 മാസത്തെ ഉച്ചവിശ്രമം അവസാനിച്ചു. ഇനി ജോലി സമയം രാവിലെ മുതൽ വൈകിട്ടു വരെയായിരിക്കും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയായിരുന്നു നിർബന്ധിത ഉച്ചവിശ്രമം. 

ഈ കാലയളവില്‍ ഉച്ചയ്ക്ക് 12.30 മുതല്‍ 3 വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് വിലക്കിയിരുന്നു. നിയമം   ലംഘിച്ച കമ്പനിക്ക് ആളൊന്നിന്   5000   ദിര്‍ഹം വീതം പരമാവധി 50,000 ദിര്‍ഹം വരെയാണ് പിഴ. കൂടാതെ കമ്പനിയെ കുറഞ്ഞ ഗ്രേഡിലേക്ക് തരംതാഴ്ത്തുകയും ചെയ്യും. നിയമം കടുപ്പിച്ചതോടെ ഭൂരിഭാഗം കമ്പനികളും നിയമം പാലിച്ചതായാണ് മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com