ADVERTISEMENT

റിയാദ്∙ തൊഴിലാളികളുടെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കുന്നതിനു പകരം ഇ–വോലറ്റിൽ (ഇ–പഴ്സ്) നിക്ഷേപിക്കുന്നതിന് സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം അനുമതി നൽകി.

കോവിഡ് പശ്ചാത്തലത്തിൽ പണമിടപാട് കുറച്ച് ഓൺലൈൻ ഇടപാട് വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇ–വോലറ്റിൽ പരമാവധി നിക്ഷേപിക്കാവുന്ന തുകയുടെ പരിധി 20,000 റിയാലാക്കി ഉയർത്തുകയും ചെയ്തു.

വേതന സംരക്ഷണ പരിധിയിൽപെടാത്ത ചെറുകിട, ഇടത്തരം കമ്പനികളിലെ ജീവനക്കാരുടെ ശമ്പളമാണ് ഇങ്ങനെ നൽകുക. ഇതിലൂടെ തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം കിട്ടിയെന്ന് സർക്കാരിന് ഉറപ്പുവരുത്താനും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com