ADVERTISEMENT

മക്ക∙ ഉംറ നിർവഹിക്കാനായി ഒരു മാസത്തിനിടെ 20 ലക്ഷം പേർ റജിസ്റ്റർ ചെയ്തതായി ഹജ് ഉംറ മന്ത്രാലയം. മക്കയിലെ ഹറംപള്ളിയും മദീനയിലെ പ്രവാചക പള്ളിയും സന്ദർശിക്കാൻ 9 ലക്ഷം പേരും അപേക്ഷിച്ചിട്ടുണ്ട്. വ്യക്തിഗത വിവരങ്ങൾ നൽകി ഇഅ്തമർനാ ആപ്പിലൂടെയാണ് അപേക്ഷിക്കേണ്ടത്.

കോവി‍ഡുമൂലം നിർത്തിവച്ച ഉംറ തീർഥാടനം ഒക്ടോബർ 4നു പുനരാരംഭിച്ചിരുന്നു. ആദ്യ 2 ഘട്ടങ്ങളിൽ ആഭ്യന്തര തീർഥാടകർക്കായിരുന്നു പ്രവേശനം. ഈ മാസം ഒന്നു മുതലാണ് രാജ്യാന്തര തീർഥാടനത്തിന് അനുമതി നൽകിയത്. നിലവിൽ 20,000 ഉംറ തീർഥാടകർക്കും 60,000 സന്ദർശകർക്കുമാണ് അനുമതി. വിദേശത്തുനിന്ന് ദിവസേന എത്തുന്ന 10,000 തീർഥാടകർ 3 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി ഉംറ നിർവഹിച്ച് 10 ദിവസത്തിനകം മടങ്ങും.

സൗദിയിലേക്കു രാജ്യാന്തര വിമാന സർവീസ് പുനരാരംഭിച്ചാൽ മാത്രമേ ഇന്ത്യക്കാർക്ക് ഉംറ നിർവഹിക്കാനാകൂ. സൗദി കോവിഡ് മുക്തമാണെന്ന് സൗദി ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുന്നതോടെ പൂർണ തോതിൽ തീർഥാടനം പുനസ്ഥാപിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com