ADVERTISEMENT

അബുദാബി∙ വ്യാജ പരുക്കുകളുമായി യാചന നടത്തുന്നവർക്കു കനത്ത ശിക്ഷയുണ്ടാകുമെന്നു യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ആരോഗ്യ, സാമ്പത്തിക സ്ഥിതി നിരീക്ഷണ വിധേയമാക്കിയായിരിക്കും ശിക്ഷയുടെ തോത് നിശ്ചയിക്കുക.

റമസാനിൽ ജനങ്ങളുടെ സഹായ മനസ്ഥിതി ചൂഷണം ചെയ്യാൻ യാചനയ്ക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നവർക്ക് 6 മാസം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.

ഒറ്റയ്ക്കും സംഘമായും യാചന നടത്തുന്നവർക്കെതിരെയും നടപടി ശക്തമാക്കിയിട്ടുണ്ട്. ഭിക്ഷാടകർക്ക് 3 മാസം തടവും 5000 ദിർഹവുമാണ് പിഴ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com