കുട്ടികൾക്കു പൊള്ളലേൽക്കരുത്; കരുതൽ വേണമെന്ന് അധികൃതർ
Mail This Article
×
ദോഹ ∙വീടുകളിൽ കുട്ടികൾക്കു പൊള്ളലേൽക്കാതിരിക്കാൻ കരുതൽ വേണമെന്ന് അധികൃതർ. നേരിയ അശ്രദ്ധപോലും ഗുരുതര അപകടങ്ങൾക്കു കാരണമായേക്കാം. പാചകം ചെയ്യുമ്പോഴും വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുമ്പോഴും ജാഗ്രത പാലിക്കണം. ചൂടുകാലത്ത് അഗ്നിബാധയുണ്ടാകാൻ സാധ്യത കൂടുതലാണെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ശ്രദ്ധിക്കാം
∙ചൂടു ഭക്ഷണ-പാനീയങ്ങൾ കുട്ടികളുടെ കയ്യെത്തുന്ന സ്ഥലങ്ങളിൽ നിന്നു മാറ്റിവയ്ക്കുക.
∙ തേപ്പുപെട്ടി ഉപയോഗിച്ചു കഴിഞ്ഞാൽ കുട്ടികൾക്ക് എടുക്കാനാവാത്ത വിധം സുരക്ഷിതമായി മാറ്റിവയ്ക്കണം. വാഷിങ് മെഷീൻ, മിക്സി, ഹെയർ ഡ്രയറുകൾ, ഗ്രൈൻഡർ എന്നിവയുടെ കാര്യത്തിലും ശ്രദ്ധിക്കണം.
∙ ലൈറ്ററുകൾ കുട്ടികളുടെ കയ്യിൽ എത്താതിരിക്കാനും മുൻകരുതലെടുക്കുക.
∙ആവശ്യം കഴിഞ്ഞാൽ പാചകവാതക സിലിണ്ടർ ഓഫ് ചെയ്യാൻ മറക്കാതിരിക്കുക. അടുക്കളയിൽ കുട്ടികൾ ഒറ്റയ്ക്കു കയറുന്ന സാഹചര്യവും ഒഴിവാക്കുക.
∙ അരി വാർക്കുമ്പോഴും മറ്റും കുട്ടികൾ സമീപത്തില്ലെന്ന് ഉറപ്പുവരുത്തുക.
∙ പ്ലഗ് പോയിന്റുകൾ സുരക്ഷിതമായി മൂടിവയ്ക്കുക.
∙വീട്ടിൽ നിന്ന് ഒരുപാടു സമയം മാറിനിൽക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്യുകയും വാതിലുകളും ജനാലകളും ഭദ്രമായി അടയ്ക്കുകയും വേണം.
ശ്രദ്ധിക്കാം
∙ചൂടു ഭക്ഷണ-പാനീയങ്ങൾ കുട്ടികളുടെ കയ്യെത്തുന്ന സ്ഥലങ്ങളിൽ നിന്നു മാറ്റിവയ്ക്കുക.
∙ തേപ്പുപെട്ടി ഉപയോഗിച്ചു കഴിഞ്ഞാൽ കുട്ടികൾക്ക് എടുക്കാനാവാത്ത വിധം സുരക്ഷിതമായി മാറ്റിവയ്ക്കണം. വാഷിങ് മെഷീൻ, മിക്സി, ഹെയർ ഡ്രയറുകൾ, ഗ്രൈൻഡർ എന്നിവയുടെ കാര്യത്തിലും ശ്രദ്ധിക്കണം.
∙ ലൈറ്ററുകൾ കുട്ടികളുടെ കയ്യിൽ എത്താതിരിക്കാനും മുൻകരുതലെടുക്കുക.
∙ആവശ്യം കഴിഞ്ഞാൽ പാചകവാതക സിലിണ്ടർ ഓഫ് ചെയ്യാൻ മറക്കാതിരിക്കുക. അടുക്കളയിൽ കുട്ടികൾ ഒറ്റയ്ക്കു കയറുന്ന സാഹചര്യവും ഒഴിവാക്കുക.
∙ അരി വാർക്കുമ്പോഴും മറ്റും കുട്ടികൾ സമീപത്തില്ലെന്ന് ഉറപ്പുവരുത്തുക.
∙ പ്ലഗ് പോയിന്റുകൾ സുരക്ഷിതമായി മൂടിവയ്ക്കുക.
∙വീട്ടിൽ നിന്ന് ഒരുപാടു സമയം മാറിനിൽക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ എല്ലാ വൈദ്യുതോപകരണങ്ങളും ഓഫ് ചെയ്യുകയും വാതിലുകളും ജനാലകളും ഭദ്രമായി അടയ്ക്കുകയും വേണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.