കോവിഡ് കാലത്തും വിശ്വാസികളെ വരവേറ്റ് മക്കയിലെ ഹറം പള്ളി
Mail This Article
മക്ക∙ കോവിഡ് കാലത്ത് ലക്ഷക്കണക്കിന് വിശ്വാസികൾക്ക് ആതിഥ്വം വഹിച്ച് മക്കയിലെ ഹറം പള്ളി ചരിത്രം കുറിച്ചു. ഉംറ തീർഥാടകരും സന്ദർശകരുമായി ലക്ഷങ്ങളാണ് ഹറം പള്ളിയിലെത്തിയത്. ശാസ്ത്രീയ പ്രതിരോധ നടപടികളിലൂടെ സന്ദർശകർക്കു രോഗമില്ലെന്നു ഉറപ്പാക്കാനും സാധിച്ചു. മാസ്ക് ധരിച്ചുവെന്നും അകലം പാലിച്ചുവെന്നു ഓരോ നിമിഷവും ഉറപ്പാക്കി. കർമങ്ങൾക്കു തടസ്സമില്ലാത്തവിധം ഹറം പള്ളിയും പരിസരവും തുടർച്ചയായി അണുവിമുക്തമാക്കി.
2020ലെ റമസാനിൽ ഉംറ തീർഥാടനത്തിനു നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഹജിനു വിദേശ തീർഥാടകർക്ക് അനുമതിയുണ്ടായിരുന്നില്ല. ഈ മാസം 17 മുതൽ രാജ്യാന്തര വിമാന സർവീസ് ആരംഭിക്കുന്നതിനാൽ വിദേശ ഹജ് തീർഥാടകർക്ക് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. എന്നാൽ യാത്രാ നിയന്ത്രണം തുടരുന്ന ഇന്ത്യ ഉൾപ്പെടെ 20 രാജ്യക്കാർക്ക് സൗദിയിലെത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും.