ADVERTISEMENT

ഷാർജ ∙ കാറപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച വിദ്യാർഥിക്ക് സ്കൂൾ അധികൃതരുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മുംബൈ സ്വദേശി ഖാസി സമീർ അബ്ദുലിന്റെ മകനും ഷാർജ ഇന്ത്യാ ഇന്റർനാഷനൽ സ്കൂൾ അഞ്ചാം തരം വിദ്യാർഥിയുമായ അബ്ദുല്ലാ സമീർ ഖാസിയാണ് കഴിഞ്ഞദിവസം ഷാർജ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിൽ മരണത്തിന് കീഴടങ്ങിയത്. 

മേയ് 24ന് രാവിലെ നാഷനൽ പെയിന്റ് ഏരിയയിൽ ഫ്ളാറ്റിന്റെ താഴെ കളിച്ച് കൊണ്ടിരിക്കെ അബ്ദുല്ലാ സമീറിനെ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുല്ല സമീറിന്റെ മരണത്തിൽ പെയ്സ് എജുക്കേഷൻ ഗ്രൂപ്പ് ചെയർമാൻ ഡോ.പി.എ.ഇബ്റാഹിം ഹാജി അനുശോചിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അധ്യാപകർ തുടങ്ങിയവർ കുട്ടിയുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com