ADVERTISEMENT

ദുബായ് ∙ ദുബായ് മുൻ ഉപഭരണാധികാരി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂമിന്റെ സ്മരണാർഥം നിർമിക്കുന്ന കാൻസർ ആശുപത്രി 2023ൽ പൂർത്തിയാകും. ആധുനിക സംവിധാനങ്ങളോടെ ഒരുങ്ങുന്ന ആശുപത്രിയിൽ അർഹരായവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കും.

50,000 ചതുരശ്രമീറ്ററിൽ 2 ഘട്ടമായാണ് 250 കിടക്കകളോടു കൂടിയ ആശുപത്രി നിർമിക്കുക. പ്രതിവർഷം 30,000 രോഗികളെ ചികിത്സിക്കാനാകും. രോഗനിർണയം, ചികിത്സ, സാന്ത്വന ചികിത്സ തുടങ്ങിയവയ്ക്കു രാജ്യാന്തര സംവിധാനങ്ങളുണ്ടാകും.

നിർമാണത്തിന് ഇതുവരെ 22 കോടിയിലേറെ ദിർഹം സമാഹരിച്ചു. അൽ ജലീല ഫൗണ്ടേഷൻ 75 കോടി ദിർഹം നൽകും.

സംരംഭത്തിനു സംഭാവന നൽകിയവരിൽ മലയാളി വ്യവസായികളായ ഫൈസൽ ഇ. കൊട്ടിക്കൊള്ളൻ, പിഎൻസി മേനോൻ തുടങ്ങിയവരും ഉൾപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com