സൗദിയിൽ 1,334 പേർക്ക് കൂടി കോവിഡ്; 11 മരണം
Mail This Article
റിയാദ് ∙ സൗദിയിൽ ഇന്ന് 1,334 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 11 മരണവും റിപോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 1,079 ആണ്. 11,380 സജീവ രോഗികൾ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ആശുപത്രിയിൽ കഴിയുന്നു. ഇവരിൽ 1,406 പേരുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസത്തേക്കാൾ ഗുരുതര രോഗികളുടെ എണ്ണത്തിൽ 13 പേർ കുറഞ്ഞതായും മന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 522,108 ഉം രോഗമുക്തി നേടിയവർ 502,528 ഉം, മരണസംഖ്യം 8,200 ഉം ആയി. പുതുതായി നടത്തിയ 108,462 കോവിഡ് പരിശോധനകൾ ഉൾപ്പെടെ രാജ്യത്ത് ഇതുവരെ 24,683,086 കോവിഡ് ടെസ്റ്റുകൾ പൂർത്തിയാക്കി. സൗദിയിൽ ഇതുവരെ 18,444,602 പേർ ആദ്യ ഡോസും 7,207,382 പേർ രണ്ടാം ഡോസും വാക്സീൻ സ്വീകരിച്ചു. 1,448,871 കുട്ടികൾക്കും വാക്സിനേഷൻ നൽകിയാതായി മന്ത്രാലയം പറഞ്ഞു.
ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ റിപ്പോർട്ട് ചെയ്തത് കിഴക്കൻ പ്രവിശ്യയിലാണ്; 271 പേർ. ഗുരുതര രോഗികളുടെ എണ്ണത്തിൽ റിയാദാണ് മുന്നിൽ; 296 പേർ. ഇന്ന് രോഗം സ്ഥിരീകരിച്ച മറ്റു പ്രദേശങ്ങളിലെ പ്രവിശ്യ തിരിച്ചുള്ള കണക്ക്: റിയാദ് 260, മക്ക 239 അസീർ 127, അൽ ഖസീം 86, ജിസാൻ 82, മദീന 67, ഹായിൽ 59, നജ്‌റാൻ 41, അൽബാഹ 33, വടക്കൻ പ്രവിശ്യ 32, തബൂക്ക് 25, അൽജൗഫ് 12 എന്നിങ്ങനെയാണ്. ഇവിടങ്ങളിലെ ഗരുതര രോഗികളുടെ എണ്ണം: കിഴക്കൻ പ്രവിശ്യ 275, മക്ക 249, അസീർ 195, അൽഖസീം 101, ജിസാൻ 78, മദീന 71, നജ്‌റാൻ 48, ഹായിൽ 32, വടക്കൻ പ്രവിശ്യ 21, തബൂക്ക് 20, അൽബാഹ 11, അൽജൗഫ് 8 എന്നിങ്ങനെയാണ് നിലവിലെ സ്ഥിതി.
വാക്സീനേഷൻ സ്വീകരിക്കുന്നതിന് മുമ്പോ ശേഷമോ മറ്റേതെങ്കിലും ഔഷധങ്ങൾ ഉപയോഗിക്കുന്നതിന് കുഴപ്പമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.