ADVERTISEMENT

ദോഹ∙പ്രഥമ ഫിഫ പാൻ അറബ് കപ്പിന് ഖത്തർ സുസജ്ജം. കാൽപന്തുകളിയുടെ കളിയാവേശത്തിലേക്ക് ജനങ്ങളും. ടൂർണമെന്റിലെ മത്സരക്രമങ്ങളും വേദികളും അറിയാം.

മത്സരം : നവം.30 മുതൽ ഡിസംബർ 18 വരെ

വേദികൾ: 6

ടീമുകൾ: 16, കളിക്കാർ: 368

ഉദ്ഘാടനവും ഫൈനലും- അൽഖോറിലെ അൽ ബെയ്ത്തിൽ

വേദികളും മത്സര ഷെഡ്യൂളും

അൽ ബെയ്ത് (കാണികൾ-60,000)-ഗ്രൂപ്പ് ഘട്ടം, ക്വാർട്ടർ ഫൈനൽ, തേഡ് പ്ലേസ്, ഫൈനൽ

അഹമ്മദ് ബിൻ അലി (കാണികൾ-40,000)-ഗ്രൂപ്പ് ഘട്ടം.

അൽ ജനൗബ് (കാണികൾ-40,000)-ഗ്രൂപ്പ് ഘട്ടം, ക്വാർട്ടർ ഫൈനൽ.

അൽ തുമാമ (കാണികൾ-40,000)-ഗ്രൂപ്പ് ഘട്ടം, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ

എജ്യൂക്കേഷൻ സിറ്റി (കാണികൾ-40,000)-ഗ്രൂപ്പ് ഘട്ടം, ക്വാർട്ടർ ഫൈനൽ.

സ്റ്റേഡിയം 974 (കാണികൾ-40,000)-ഗ്രൂപ്പ് ഘട്ടം, സെമി ഫൈനൽ, തേഡ് പ്ലേസ്.

 

പങ്കെടുക്കുന്ന ടീമുകൾ: ഖത്തർ, ഇറാഖ്, ഒമാൻ, ബഹ്‌റൈൻ (ഗ്രൂപ്പ് എ), തുനീസിയ, യുഎഇ, സിറിയ, മൗറിത്താനിയ (ഗ്രൂപ്പ് ബി), മൊറോക്കോ, സൗദി അറേബ്യ, ജോർദാൻ, പലസ്തീൻ (ഗ്രൂപ്പ് സി), അൾജീരിയ, ഈജിപ്ത്, ലബനൻ, സുഡാൻ (ഗ്രൂപ്പ് ഡി)

കാണികൾ അറിയാൻ

∙കോവിഡ് മുൻകരുതൽ പാലിച്ചു വേണം കാണികൾ സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ.

∙ ഓരോ ടിക്കറ്റ് ഉടമകൾക്കും സ്‌റ്റേഡിയത്തിൽ പ്രവേശിക്കണമെങ്കിൽ ഹയ കാർഡ് (ഫാൻ ഐഡി) നിർബന്ധം. 

∙ഒറ്റ ഹയ കാർഡ് ടൂർണമെന്റിലുടനീളം ഉപയോഗിക്കാം. ഹയ കാർഡുള്ളവർക്ക് ദോഹ മെട്രോയിൽ മത്സര ദിനങ്ങളിൽ സൗജന്യ യാത്ര ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ലഭിക്കും. 

∙ടിക്കറ്റ് വാങ്ങിയ ശേഷം വേണം ഹയ കാർഡിന് അപേക്ഷിക്കാൻ. അപേക്ഷിക്കേണ്ട ലിങ്ക്: https://fac21.qa/

 

∙ടിക്കറ്റുകൾ https://www.fifa.com/ticketsഎന്ന വെബ്‌സൈറ്റിൽ നിന്ന് ഓൺലൈനായും കത്താറയ്ക്ക് സമീപത്തെ ദോഹ എക്‌സിബിഷൻ സെന്റർ (ഡിഇസി), വില്ലാജിയോ മാൾ, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, കത്താറ കൾചറൽ വില്ലേജിലെ സ്ട്രീറ്റ് 21, മിഷ്‌റെബ് ഡൗൺ ടൗൺ ദോഹയിലെ അൽ കഹ്‌റബ സ്ട്രീറ്റ് എന്നിവിടങ്ങളിൽ നിന്നും നേരിട്ടും വാങ്ങാം. ഈ കേന്ദ്രങ്ങളിൽ തന്നെ ഹയ കാർഡിനായും അപേക്ഷ നൽകാം.

English Summary: Qatar all set  for FIFA Arab Cup 2021 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com