ADVERTISEMENT

ദുബായ് ∙ യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപമായ യൂണിയന്‍കോപ് 2021ന്റെ അവസാന ദിനങ്ങളില്‍ പ്രഖ്യാപിച്ച 'ഫൈനല്‍ കോള്‍' എക്സ്ക്ലൂസീവ് ക്യാംപെയിനു വേണ്ടി ഒരു കോടി ദിര്‍ഹം നീക്കിവച്ചു. ഇന്ന് ( 29) മുതല്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഈ ക്യാംപെയിന്‍ കാലയളവില്‍ യൂണിയന്‍കോപ് ശാഖകളിലും ഓണ്‍ലൈന്‍ സ്റ്റോറിലും പതിനായിരത്തിലേറെ സാധനങ്ങള്‍ക്ക് 90 ശതമാനം വരെ വിലക്കുറവ് ലഭ്യമാവും. 

union-coop-2

ഉപഭോക്താക്കള്‍ക്കും ഓഹരി ഉടമകള്‍ക്കും ഒരുപോലെ  ആകര്‍ഷകമായ ഉന്നത ഗുണനിലവാരവുമുള്ള ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുകയെന്ന യൂണിയന്‍കോപിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെഭാഗമാണ് പുതിയ ക്യാംപെയിൻ. ഒപ്പം സമൂഹത്തിന് പിന്തുണയേകാനും ദേശീയ സാമൂഹിക - സാമ്പത്തിക രംഗത്തിന് നിര്‍ണായക പിന്തുണയാകാനും ലക്ഷ്യമിടുന്നു.

 

union-coop-3

അരി, എണ്ണ, മധുരപലഹാരങ്ങള്‍, മാംസം, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അടിസ്ഥാന ദൈനംദിന ഉപഭോഗ വസ്‍തുക്കള്‍ക്കാണ് പ്രധാനമായും വിലക്കുറവ് ലഭിക്കുക. ഒപ്പം ഇലക്ട്രിക്കല്‍, ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും വിലക്കുറവുണ്ടാകും. '2021ന്റെ തുടക്കം മുതല്‍ അവസാനം വരെ, ആയിരക്കണക്കിന് ഉത്പന്നങ്ങള്‍ക്ക് വിലക്കുറവുകള്‍ ഉള്‍പ്പെടെ നിരവധി പ്രമോഷണല്‍ ക്യാംപെയിനുകളാണ് യൂണിയന്‍കോപ് പ്രഖ്യാപിച്ചതെന്ന് ഹാപ്പിനെസ് ആൻഡ് മാര്‍ക്കറ്റിങ് ഡിപാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു.

 

പ്രമോഷനുകളിലൂടെയും ഡിസ്‌കൗണ്ടിലൂടെയും സാധനങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ നല്‍കുന്നത് യൂണിയന്‍കോപ് തുടരുകയായിരുന്നു. ഓഹരി ഉടമകളുടെയും സ്വദേശികളും വിദേശികളുമായ ഉപഭോക്താക്കളുടെയും പ്രയാസങ്ങള്‍ ലഘൂകരിക്കാനുള്ള യൂണിയന്‍കോപിന്റെ ലക്ഷ്യത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വര്‍ഷാവസാനത്തിലും പ്രഖ്യാപിക്കുന്ന പ്രത്യേക ക്യാംപെയിനുകളിലൂടെ വലിയൊരു വിഭാഗം ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുന്ന വിലക്കുറവാണ് യൂണിയന്‍കോപ് നല്‍കിവരുന്നത്. 

English Summary : Discounts up to 90 percent announced in Union Coop's 'Final Call' Campaign

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com