സൽമാൻ രാജാവ് ആശുപത്രി വിട്ടു
Mail This Article
×
ജിദ്ദ∙ വിദഗ്ധ പരിശോധനകൾക്കായി ജിദ്ദ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിച്ചിരുന്ന സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. കൊളോനോസ്കോപ്പി ഉൾപ്പെടെ പരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയാണ് ആശുപത്രി വിട്ടതെന്ന് റോയൽ കോർട്ട് അറിയിച്ചു.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനൊപ്പം ആശുപത്രിയിൽനിന്ന് നടന്നുപോകുന്ന രാജാവിന്റെ ദൃശ്യവും സൗദി വാർത്താ ഏജൻസിയായ എസ്.പി.എ പുറത്തുവിട്ടിരുന്നു. രോഗശാന്തിക്കായി പ്രാർഥിച്ച ജനങ്ങൾക്കും ആയുരാരോഗ്യം നേർന്ന രാഷ്ട്ര നേതാക്കൾക്കും സൽമാൻ രാജാവ് കൃതജ്ഞത രേഖപ്പെടുത്തി. 2020ൽ മൂത്രാശയ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് മാർച്ചിൽ പേസ്മേക്കറിന്റെ ബാറ്ററി മാറ്റിസ്ഥാപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.