ടൂറിസ്റ്റുകൾ പറക്കുന്നു ഇന്ത്യയിൽ നിന്ന്; യുഎഇ വിനോദ സഞ്ചാര മേഖലയിൽ പുത്തൻ ഉണർവ്

dubai-airport-t3
SHARE

ദുബായ്∙ പുത്തൻ ഉണർവ് വ്യക്തമാക്കി യുഎഇയിലെ വിനോദസഞ്ചാരമേഖല ഈ വർഷം ആദ്യപാദത്തിൽ മിന്നുന്ന പ്രകടനമാണ് നടത്തിയതെന്ന് കണക്കുകൾ.

കോവിഡിനു മുൻപുള്ള കാലത്തെക്കാളും വലിയ കുതിച്ചു ചാട്ടമാണ് ഈ വർഷം ആദ്യ മാസങ്ങളിൽ യുഎഇ നടത്തിയതെന്ന് യുഎഇ സംരംഭകത്വ മന്ത്രിയും വിനോദ സഞ്ചാര കൗൺസിൽ ചെയർമാനുമായ ഡോ.അഹമ്മദ് ബൽഹൌൽ അൽ ഫലാസി വ്യക്തമാക്കി.

വിനോദസഞ്ചാരികളിൽ ഏറ്റവും കൂടുതൽ പേർ വന്നിരിക്കുന്നത് ഇന്ത്യയിൽ നിന്ന്. സൗദി, യുകെ, റഷ്യ, അമേരിക്ക എന്നിങ്ങനെയാണ് തുടർന്നുള്ള രാജ്യങ്ങളുടെ സ്ഥാനം. വരുമാനത്തിനും ഹോട്ടൽ മുറികൾ വാടകയ്ക്കു പോയ കാര്യത്തിലും മികച്ച മുന്നേറ്റമാണ് ഈ വർഷം ആദ്യം നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവ് അപേക്ഷിച്ച് 20% വർധന. 1100 കോടി ദിർഹം ഈ വർഷം ആദ്യ പാദത്തിലെ വരുമാനം. ഹോട്ടലുകളിലെ ഒക്കുപൻസി നിരക്കാകട്ടെ ആഗോളതലത്തിലെ തന്നെ ഏറ്റവും ഉയർച്ച രേഖപ്പെടുത്തി 80% ആയി. മേഖലയിലും രാജ്യാന്തര തലത്തിലും യുഎഇയുടെ ഈ രംഗത്തെ മികവാണ് ഇതിലൂടെ െവളിപ്പെടുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വിനോദ സഞ്ചാര മേഖലയിലെ കണക്കുകൾ അനുസരിച്ച് ഈ വർഷം ആദ്യപാദത്തിൽ 60 ലക്ഷം പേരാണ് വിനോദസഞ്ചാരത്തിന് എത്തിയത്. ഇവർ രണ്ടരക്കോടി രാത്രികൾ ചെലവഴിച്ചു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പത്തു ശതമാനം വർധനയാണിത്. ഹോട്ടലുകളിലെ താമസത്തിന്റെ കാലയളവിലും വർധന. 25% വരെയാണ് ഇക്കാര്യത്തിൽ വളർച്ചാനിരക്ക് കാണിച്ചിരിക്കുന്നത്. മൂന്നും നാലും രാത്രികൾ മാത്രം മുൻവർഷങ്ങളിൽ ചെലവിട്ടതിൽ നിന്നു വ്യത്യസ്തമാണിത്.

രണ്ടു ലക്ഷം ഹോട്ടൽ മുറികളും ഏതാണ്ട് പൂർണമായ തോതിൽ സജ്ജമായി. ആഭ്യന്തര ടൂറിസം വളർച്ചയിലും കഴിഞ്ഞ രണ്ടു വർഷങ്ങളെ അപേക്ഷിച്ചു മാത്രമല്ല 2019 വർഷത്തെയും കടത്തിവെട്ടുന്ന പ്രകടനമാണ് ഈ വർഷം ആദ്യപാദത്തിൽ ഉണ്ടായിരിക്കുന്നത്. അടുത്ത സമയത്ത് ഏറ്റവുമധികം വിനോദസഞ്ചാരികളെ ആകർഷിച്ച പ്രധാന പരിപാടി എക്സ്പോ 2020യാണ്.

2.4 കോടി ആളുകളാണ് എത്തിയത്. പിന്നീട് വേൾഡ്സ് കൂളസ്റ്റ് വിന്റർ എന്ന പദ്ധതിയിലാണ് ഏറ്റവുമധികം പേരെ പ്രാദേശികമായി ആകർഷിച്ചത്. 150 കോടി ദിർഹം ഇതിലൂടെ വരുമാനം ലഭിച്ചത്. 13 ലക്ഷം പ്രാദേശിക വിനോദസഞ്ചാരികളും ഇവിടെയെത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA