അനുമതിയില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കരുത്; മുന്നറിയിപ്പുമായി അധികൃതർ
Mail This Article
×
മക്ക ∙ അനുമതിയില്ലാതെ ഹജ് ചെയ്യാൻ ശ്രമിക്കരുതെന്ന് വീണ്ടും മുന്നറിയിപ്പ് നൽകി അധികൃതർ. പിടിക്കപ്പെട്ടാൽ 10,000 റിയാൽ പിഴ ഈടാക്കുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ബ്രി. ജനറൽ സാമി അൽ ഷുവൈരേഖ് പറഞ്ഞു.
ഹജ്ജുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാ പൗരന്മാരോടും താമസക്കാരോടും വക്താവ് ആഹ്വാനം ചെയ്തു. നിയമ ലംഘകരെ നിയന്ത്രിക്കാനും അവർക്കെതിരെ പിഴ ചുമത്താനും സുരക്ഷാ ഉദ്യോഗസ്ഥർ എല്ലാ റോഡുകളിലും ഇടനാഴികളിലും പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്ന കവാടങ്ങളിലും നിലയുറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.