ADVERTISEMENT

മക്ക∙ ഹജ് നിർവഹിക്കാനായി 11 മാസം ഉന്തുവണ്ടിയും തള്ളിയുള്ള കാൽനട യാത്രയ്ക്കൊടുവിൽ ആദം മുഹമ്മദ്  മക്കയിലെത്തി. ബ്രിട്ടനില്‍ നിന്നു യാത്ര തിരിച്ച ആദം മുഹമ്മദ് 10 മാസവും 26 ദിവസവും കൊണ്ട് ഒൻപതു രാജ്യങ്ങള്‍ താണ്ടിയാണു മക്കയില്‍ എത്തിയത്. ഇറാഖി വംശജനായ ബ്രിട്ടീഷ് പൗരനാണ് ഇദ്ദേഹം. മക്കയിലെത്തിയ ആദം മുഹമ്മദ് ഉംറ നിർവഹിച്ചു.

ഹജ് തനിക്ക് ഏറ്റവും ഉദാത്തവും പ്രിയപ്പെട്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. മക്കയിലെത്തി ഉംറ നിർവഹിക്കുകയും  കഅബയുടെ പരിസരത്തു ധാരാളം സമയം ചെലവഴിക്കുകയും ചെയ്തു,

ആദം 2021 ഓഗസ്റ്റ് 1 നാണു ബ്രിട്ടനിൽ നിന്നു ഹജ് നിർവഹിക്കാനായി മക്കയിലേക്കു പുറപ്പെട്ടത്. തന്റെ സ്വകാര്യ സാധനങ്ങൾ വച്ച് ഒരു ഉന്തു വണ്ടിയും ഇദ്ദേഹം കൂടെകൂട്ടി.

adam-muhammed-umrah-2

സൗദിയില്‍ പ്രവേശിക്കുന്നതിന് മുൻപു നെതര്‍ലന്‍ഡ്‌സ്, ജര്‍മനി, ചെക്ക് റിപ്പബ്ലിക്, ഹംഗറി, റൊമാനിയ, ബള്‍ഗേറിയ, തുര്‍ക്കി, സിറിയ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലൂടെയാണു സഞ്ചരിച്ചത്.

കോവിഡ് വൈറസ്  പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്നു കർഫ്യൂ ഏർപ്പെടുത്തിയതു മുതൽ ഖുർആനിന്റെ അർഥം വായിക്കുന്നതിലും മനസ്സിലാക്കുന്നതിലും ഞാൻ മുഴുകി. ഒന്നര വർഷത്തെ ആഴത്തിലുള്ള പഠനത്തിനു ശേഷം മക്കയിലേക്കു കാൽനടയായി പോകണമെന്ന ഉൾവിളിയാലാണു താൻ ഒരു ദിവസം ഉറക്കത്തിൽ നിന്ന് ഉണർന്നതെന്ന് അദ്ദേഹം പറഞ്ഞു.

തീർഥാടനത്തിനുള്ള തയാറെടുപ്പുകൾക്കു രണ്ടു മാസമേ എടുത്തുള്ളുവെന്ന് 52 കാരൻ പറയുന്നു.  ഒരു ബ്രിട്ടീഷ് സംഘടന തനിക്കു സഹായഹസ്തം നീട്ടി.  മക്കയിലേക്കുള്ള വഴിയിൽ തനിക്കു വലിയ തടസ്സങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ലെന്ന് ആദം പറഞ്ഞു.

പല രാജ്യങ്ങളിലെയും പൊലീസ് അധികാരികൾ ഹ്രസ്വമായി തടങ്കലിൽ വച്ചതൊഴിച്ചാൽ വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല, പക്ഷേ എന്റെ  ദൗത്യത്തെക്കുറിച്ച് അറിഞ്ഞപ്പോൾ അവർ ആശ്ചര്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിൽ എത്തിയതിനു ശേഷം തനിക്കു  ജനങ്ങൾ തന്ന സ്വീകരണത്തിന് ആദം നന്ദി പറഞ്ഞു.  ഒരാഴ്‌ചയ്‌ക്കു ശേഷമുള്ള ഹജ് തീർഥാടനത്തിനായുള്ള മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകളിൽ അദ്ദേഹം ഇപ്പോൾ ഏർപ്പെട്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com