അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ ജുമുഅ പ്രാർഥന (വെള്ളിയാഴ്ച പ്രാർഥന) നടത്തി.
ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയത്തിലെ പ്രത്യേക കാര്യ ഉപദേഷ്ടാവ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ തഹ്‌നൂൻ അൽ നഹ്യാൻ എന്നിവരും പങ്കെടുത്തു.
യുഎഇ സന്ദർശനത്തിനെത്തിയ ഇന്തൊനീഷ്യൻ പ്രസിഡന്റിന്റെയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും സാന്നിധ്യത്തിൽ യുഎഇ-ഇന്തൊനീഷ്യ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. അബുദാബിയിലെ അൽ ഷാതി പാലസിൽ നടന്ന ചടങ്ങിൽ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറിയും ഇന്തൊനീഷ്യൻ വാണിജ്യ മന്ത്രി സുൽക്കിഫ്ലി ഹസനുമാണ് കരാർ ഒപ്പിട്ടത്.
ഇന്ത്യയുമായും ഇസ്രായേലുമായും സിഇപിഎയ്ക്ക് ശേഷം ഈ വർഷം യുഎഇ ഒപ്പുവെച്ച മൂന്നാമത്തെ കരാറാണിത്. കൂടാതെ വിപുലമായ ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാര തടസ്സങ്ങൾ നീക്കി അഞ്ച് വർഷത്തിനുള്ളിൽ വാർഷിക ഉഭയകക്ഷി വ്യാപാരം 10 ബില്യൺ യുഎസ് ഡോളറായി ഉയർത്താൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. യുഎഇ കയറ്റുമതിക്കാർക്ക് പുതിയ അവസരങ്ങൾ ഇത് നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.