അനുമതിയില്ലാതെ വിഡിയോ പങ്കുവച്ചതിന് 5 പേർക്ക് തടവും നാടുകടത്തലും
Mail This Article
×
ദുബായ്∙ എമിറേറ്റ് പൊലീസിന്റെ അറസ്റ്റ് നടപടികളുടെ വിഡിയോ ചിത്രം അനുമതി കൂടാതെ പങ്കുവച്ചതിന് പാക്കിസ്ഥാനി പൗരൻ അടക്കം 5 പേർക്ക് ഒരു മാസം തടവും നാടുകടത്തിലും ശിക്ഷ.
നയിഫ് മേഖലയിലെ ഒരു ഹോട്ടലിൽ നിന്ന് പൊലീസ് ചിലരെ അറസ്റ്റ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യം നൈജീരിയൻ സ്വദേശിക്ക് കൈമാറി എന്നതാണ് കേസ്. നൈജീരിയൻ സ്വദേശി ഇത് സുഹൃത്തുക്കൾക്കും അവർ വഴി സമൂഹ മാധ്യമങ്ങളിലും ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടു.
വിഡിയോ വൈറലായതു ശ്രദ്ധയിൽപ്പെട്ട പൊലീസ് ഉറവിടം അന്വേഷിച്ചു കണ്ടെത്തിയതിനെ തുടർന്നാണഅ 5 പേർ അറസ്റ്റിലായത്. വിഡിയോ കൈമാറിയ വിവരം പാക്കിസ്ഥാൻ സ്വദേശിയും നൈജീരിയ സ്വദേശിയും സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.