കള്ളപ്പണം വെളുപ്പിക്കൽ: സൗദിയിൽ വിദേശിക്കു തടവ്
Mail This Article
×
റിയാദ്∙ സൗദി അറേബ്യയിൽ നിന്ന് 2,97,000 ഡോളറും 5,000 റിയാലും കടത്താൻ ശ്രമിച്ച വിദേശി കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ജിദ്ദയിലെ കിങ് അബ്ദുൽ അസീസ് രാജ്യാന്തര വിമാനത്താവളം വഴിയാണ് ആഫ്രിക്കൻ വംശജൻ ഇത്രയും പണം രാജ്യത്തിനു പുറത്തേക്കു കടത്താൻ ശ്രമിച്ചതെന്ന് അധികൃതർ അറിയിച്ചു. പ്രതി പണം തന്റെ ബാഗിൽ ഈന്തപ്പഴത്തിനുള്ളിലായിരുന്നു ഒളിപ്പിച്ചിരുന്നത്. പിടിച്ചെടുത്ത തുകകൾ നിരവധി ചട്ടങ്ങൾ ലംഘിച്ചു നേടിയതായി കണ്ടെത്തി. രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചതിനു പുറമെ പിടികൂടിയ തുകയും പ്രതിയിൽ നിന്നു കണ്ടുകെട്ടി. ശിക്ഷാ കാലാവധിക്കു ശേഷം ഇയാളെ സൗദി അറേബ്യയിൽ നിന്നു നാടുകടത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.