5 മാസം; വരച്ചത് പന്തുചരിതം
Mail This Article
ദോഹ∙ ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയ്ന്റിങ്ങിലൂടെ ഖത്തറിന് വീണ്ടും ഗിന്നസ് ലോക റെക്കോർഡ്.
സാംസ്‌കാരിക മന്ത്രാലയം അനാച്ഛാദനം ചെയ്ത, ഇറാനിയൻ ആർട്ടിസ്റ്റ് ഇമാദ് അൽ സലേഹിയുടെ ഈ പെയിന്റിങ്ങിന് ഒരു ഫുട്ബോൾ പിച്ചിന്റെ വലുപ്പമുണ്ട്. 9,652 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള ക്യാൻവാസിലാണ് പെയിന്റിങ് തീർത്തത്. ഒരു ബോളിന്റെ കഥ എന്ന തലക്കെട്ടിൽ തയാറാക്കിയ ലോകത്തിലെ ഏറ്റവും വലിയ കായിക-സാംസ്‌കാരിക പെയ്ന്റിങ്ങാണിത്. 1930 മുതൽ 2022 വരെയുള്ള ഫിഫ ലോകകപ്പിന്റെ ചരിത്രമാണ് ഇതിവൃത്തം. 3,000 ലിറ്റർ പെയിന്റും 150 ബ്രഷുകളുമാണ് ഉപയോഗിച്ചത്. പ്രതിദിനം 14-18 മണിക്കൂർ കൊണ്ട് 5 മാസത്തിലധികം സമയമെടുത്താണ് പൂർത്തിയാക്കിയ ചിത്രത്തിൽ പതിനായിരത്തിലധികം മുഖങ്ങളും വരച്ചിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ ക്യാൻവാസ് പെയ്ന്റിങ്ങെന്ന (1,595.76 ചതുരശ്ര മീറ്റർ) സാഷ ജാഫ്രി എന്ന ആർട്ടിസ്റ്റിന്റെ നിലവിലെ റെക്കോർഡ് ഭേദിച്ചാണ് ഇറാനിയൻ ആർട്ടിസ്റ്റായ ഇമാദ് പുതിയ റെക്കോർഡ് സ്വന്തമാക്കിയത്.
English Summary : Qatar sets Guinness World Record with largest canvas painting