ADVERTISEMENT

റിയാദ് ∙ സൗദി വനിതാ ഫുട്ബോൾ ദേശീയ ടീമിനെ ഔദ്യോഗിക ഫിഫ ലോക റാങ്കിങിൽ ഉൾപ്പെടുത്തി. തീരദേശ നഗരമായ ജിദ്ദയിലെ കിങ്‌ അബ്ദുല്ല  സ്‌പോർട്‌സ് സിറ്റിയിൽ നടന്ന പരിപാടിയടക്കം രാജ്യത്തിന്റെ ചരിത്രപരമായ കായിക നേട്ടം വ്യാപകമായി ആഘോഷിച്ചു.

Read also : അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്ക്കും

സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷന്റെ (സാഫ്) വനിതാ ഫുട്ബോൾ ടീം 2019 സെപ്റ്റംബറിലാണ് സ്ഥാപിതമായത്. രണ്ടു വർഷത്തിന് ശേഷം 700-ലേറെ പെൺകുട്ടികളെ ദേശീയ ടീമിലെടുത്തു.

 

ഗ്രീൻ ഫാൽക്കൺസ് എന്നറിയപ്പെടുന്ന ദേശീയ ടീമിനെ നിലവിൽ നയിക്കുന്നത് ഫിനിഷ് ഹെഡ് കോച്ച് റോസ ലാപ്പി സെപ്പാലയാണ്. വനിതാ സാങ്കേതിക ഡയറക്ടറായി മോണിക്ക സ്റ്റാബിൽ പിന്നീട് ചുമതലയേറ്റു. ടീമിന്റെ ആദ്യ രാജ്യാന്തര മത്സരങ്ങൾ 2022 ഫെബ്രുവരിയിൽ സെയ്ഷെൽസിനും മാലദ്വീപിനുമെതിരെ നടന്നു. ആഗോള മാധ്യമങ്ങളിൽ തലക്കെട്ടുകൾ പിടിച്ചെടുത്ത വിജയം സൗദി വനിതാ കായിക വിനോദ മേഖലയ്ക്ക് പുത്തനുണർവേകി.

 

ദേശീയ ടീം ആകെ ഒന്‍പത് ഔദ്യോഗിക മത്സരങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്, അതിൽ മൂന്നെണ്ണം അതിന്റെ ഉദ്ഘാടന സൗഹൃദ ടൂർണമെന്റിൽ കിരീടമണിഞ്ഞു. ഇത് ഫിഫ റാങ്കിങിൽ ആഗോള വേദിയിൽ സ്ഥാനം നേടാൻ സഹായിച്ചു. ഫിഫ റാങ്ക് ചെയ്യപ്പെടുക എന്നത് ലോക ഫുട്ബോളിന്റെ ഭാഗമാക്കുന്നു എന്നാണർഥമാക്കുന്നത്. യുവാക്കളെ പ്രചോദിപ്പിക്കാനും സൗദിയെ പ്രതിനിധീകരിക്കുന്ന ഭാവി തലമുറയ്ക്ക് വഴിയൊരുക്കാനും തങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് തിരിച്ചറിയുന്നു എന്ന് ടീം ക്യാപ്റ്റൻ സാറാ ഖാലിദ് പറഞ്ഞു.

 

ഇന്നത്തെ ഞങ്ങളുടെ റാങ്കിങ്‌ പരിഗണിക്കാതെ, ഞങ്ങൾ ഇനിയും മെച്ചപ്പെടുത്താൻ കഠിനമായി പരിശ്രമിക്കും. ഒന്നര വർഷത്തിനുള്ളിൽ ഈ പെൺകുട്ടികൾ നേടിയത് അവിശ്വസനീയമായ ഒന്നല്ലെന്ന് സൗദി അറേബ്യൻ ഫുട്ബോൾ ഫെഡറേഷന്റെ പ്രസിഡന്റും ഫിഫ കൗൺസിൽ അംഗവുമായ യാസർ അൽ മിസെഹാൽ പറഞ്ഞു.

English Summary : Saudi women's national team enters FIFA world ranking for first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com