ADVERTISEMENT

അബുദാബി∙ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡിൽ വാഹനങ്ങളുടെ മിനിമം വേഗം മണിക്കൂറിൽ 120 കിലോമീറ്ററാക്കി അബുദാബി പൊലീസ്. മണിക്കൂറിൽ 140 കിലോമീറ്ററാണ് ഇവിടെ അനുവദിച്ചിരിക്കുന്ന പരമാവധി വേഗം. ഏപ്രിൽ ഒന്നു മുതൽ നിയമം പ്രാബല്ല്യത്തിൽ വരും. 120 കി.മീ. വേഗതയിൽ കുറച്ചു വാഹനമോടിക്കുന്നവർക്കു ഏപ്രിൽ മുതൽ നോട്ടീസും മെയ് മുതൽ 400 ദിർഹം പിഴയും ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: റിയാദിൽ ഡോക്ടറെ കാണാനെത്തിയ മലയാളി കുഴഞ്ഞുവീണു മരിച്ചു

ഇടത്തു നിന്ന് ആദ്യ രണ്ട് ലെയ്നുകൾക്കാണ് ഈ വേഗം ബാധകം. മൂന്നാമത്തെ ലെയ്നിൽ മിനിമം വേഗം ബാധകമല്ല. ട്രാഫിക് നിയമങ്ങൾ ഡ്രൈവർമാർ പാലിക്കണമെന്ന് സെൻട്രൽ ഓപ്പറേഷൻസ് സെക്ടർ ഡയറക്ടർ അറിയിച്ചു. റോ‍ഡ് സുരക്ഷ വർധിപ്പിക്കുന്നതിനായാണു മിനിമം സ്പീഡ് പ്രാബല്ല്യത്തിൽ വരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com