ADVERTISEMENT

ദുബായ് ∙ റമസാൻ മാസത്തിനു മുന്നോടിയായി കൂടുതൽ പഴവും പച്ചക്കറികളും ഇറക്കുമതി ചെയ്യാൻ ദുബായ്. പതിവിനേക്കാൾ 25% അധികം പഴങ്ങളും പച്ചക്കറികളും വിപണിയിലെത്തുമെന്ന് ദുബായ് ചേംബർ ഓഫ് കൊമേഴ്സിന് കീഴിലുള്ള ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ സപ്ലൈയേഴ്സ് ഗ്രൂപ്പ് തലവൻ മുഹമ്മദ് അൽ ഷെരീഫ് അറിയിച്ചു. ഇതു സംബന്ധിച്ച് ഇറക്കുമതി രാജ്യങ്ങളുമായി ദുബായ് കരാർ ഒപ്പുവച്ചു. കാർഗോ മേഖലയിലെ പ്രതിസന്ധി റമസാൻ വിപണിയെ ബാധിക്കാതിരിക്കാനാണിത്. 

തുർക്കി, ഇറാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങൾക്കു പുറമെ ചില ഏഷ്യൻ രാജ്യങ്ങളിലെയും കയറ്റുമതി പ്രതിസന്ധി പരിഗണിച്ചാണ് പുതിയ കരാർ. ഇറക്കുമതിയിലെ വർധനയും പ്രാദേശിക ഉൽപ്പാദനവും ചേരുമ്പോൾ വിപണികളിൽ പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് വിലയിരുത്തൽ. വിപണിയിൽ വില വർധനയെ പിടിച്ചുനിർത്താനും ഇതു സഹായിക്കും. പഴം-പച്ചക്കറി വിപണന രംഗത്തെ പ്രധാന കമ്പനികളും റമസാൻ കാല ഇറക്കുമതി വിപുലപ്പെടുത്താൻ സ്വമേധയാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നിലവിൽ വ്യോമ, നാവിക കാർഗോ മേഖലയിൽ പ്രതിസന്ധി നിലനിൽക്കുന്നതിനാൽ കരുതൽ നടപടിയായാണ് പുതിയ നീക്കം. ഇറാൻ, ഒമാൻ തുടങ്ങിയ അയൽ രാജ്യങ്ങളിൽ നിന്നു കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.

English Summary:

Dubai to Import More Fruits and Vegetables in Preparation for Ramadan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com