പാരിസ് ഒളിംപിക്സ്: പ്രതീക്ഷയുടെ ട്രാക്കിൽ ഒമാൻ സ്പ്രിന്റർമാർ

Mail This Article
×
മസ്‌കത്ത് ∙ പാരിസ് ഒളിംപിക്‌സിൽ പ്രതീക്ഷയുടെ ചിറകിലേറി ഒമാൻ സ്പ്രിന്റർമാരായ അലി അൽ ബലൂഷിയും മസൂൺ അൽ അലവിയയും ട്രാക്കിലേക്ക്. 100 മീറ്ററിൽ ലോക റാങ്കിങ് (49ാം സ്ഥാനം) അടിസ്ഥാനത്തിൽ ഒളിംപിക്‌സിലേക്ക് നേരിട്ട് യോഗ്യത നേടിയ ഏക ഒമാൻ താരമാണ് 22 കാരനായ അലി ബിൻ അൻവർ അൽ ബലൂഷി.

ഒളിംപിക്‌സിന് തുടർച്ചയായ മൂന്നാം തവണയാണ് ഒമാന്റെ ഏകവനിത പ്രതിനിധിയായ 27കാരി മസൂൺ ബിൻ ഖൽഫാൻ അൽ അലവി പാരിസിലേക്കെത്തിയത്. 2016 റിയോ ഒളിംപിക് ഗെയിംസിലും 2020 ടോക്കിയോ ഗെയിംസിലും പങ്കെടുത്തിരുന്നു. മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
English Summary:
Oman sprinters on track for Paris Olympics
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.