ADVERTISEMENT

ദോഹ ∙ ഗാസ വെടിനിർത്തൽ കരാർ ഗാസ, പലസ്തീൻ പ്രദേശങ്ങളിൽലെ ആക്രമണം, നാശം, കൊലപാതകം എന്നിവ അവസാനിപ്പിക്കാൻ സഹായിക്കുമെന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി പ്രത്യാശ പ്രകടിപ്പിച്ചു.

ഗാസയിലെ വെടിനിർത്തൽ കരാറിന്റെ പ്രഖ്യാപനം ഗാസ മുനമ്പിലെയും പലസ്തീൻ പ്രദേശങ്ങളിലെയും ആക്രമണം, നാശം, കൊലപാതകം എന്നിവ അവസാനിപ്പിക്കുന്നതിനും പലസ്തീൻ ന്യായമായ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിനും സഹായിക്കുമെന്ന് ഖത്തർ പ്രതീക്ഷിക്കുന്നതായി അമീർ എക്‌സിൽ പോസ്റ്റ് ചെയ്തു.

അന്തർദേശീയ പ്രമേയങ്ങൾക്കനുസൃതമായി, ഗൗരവമായ ഇടപെടലുകളിലൂടെ ഗാസ പ്രശ്നം  പരിഹരിക്കപ്പെടണമെന്നും  അമീർ പറഞ്ഞു. കരാറിന് അന്തിമരൂപം നൽകാനുള്ള ഖത്തറിൻ്റെ നയതന്ത്രപരമായ പങ്ക് രാഷ്ട്രീയത്തേക്കാൾ മാനുഷിക കടമയുടെ മുൻഗണനയിൽ നിന്നാണ്. ഇത് യാഥാർഥ്യമാക്കുന്നതിൽ മുൻപിൽ നിന്ന ഈജിപ്തിനും അമേരിക്കയ്ക്കും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നന്ദി പറഞ്ഞു.

English Summary:

We hope Gaza ceasefire deal will end aggression, destruction: Qatar Amir

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com