ADVERTISEMENT

ദുബായ് ∙ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ അധികം വൈകാതെ 24 ലെത്തുമെന്ന റിപോർട്ടുകൾ പ്രവാസികളിൽ ഏറെ സന്തോഷം പകർന്നു. 2024 വരെ കണ്ട ബലഹീനത തുടരുന്ന രൂപയുടെ ഇടിവ് യുഎഇയിലെയും ഇതര ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാനുള്ള ആവേശം വർധിപ്പിക്കുന്നു.

ദുർബലമായ ഇന്ത്യൻ രൂപയിലൂടെ അവർക്ക് കൂടുതൽ സഹായം പ്രതീക്ഷിക്കാം. ഇന്ത്യൻ രൂപ എക്കാലത്തെയും താഴ്ന്ന നിരക്കായ 23.95 ദിർഹത്തിൽ നിന്ന് (ഒരു ഡോളറിന് 87.95) പിന്നോട്ട് പോയെങ്കിലും സമ്മർദ്ദം പൂർണമായും കുറഞ്ഞോ എന്ന് ഇതുവരെ സൂചന ലഭിച്ചിട്ടില്ല.

വർഷാരംഭം മുതൽ ഡോളറിനെതിരെ ഇന്ത്യൻ രൂപ 2.8% കുറഞ്ഞു. അതായത് 2025 ൽ ഇന്ത്യ മറ്റ് ഏഷ്യൻ കറൻസികളേക്കാൾ പിന്നിലായി എന്ന് എസ് എസ് ബിസിയുടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റ് പറയുന്നു. ഇന്ത്യൻ രൂപ-യുഎസ് ഡോളർ സ്ഥിതിയിലെ ഏറ്റവും പുതിയ പുരോഗതി വിശാലമായ ഡോളർ സൂചികയിലെ ബലഹീനതകളുടെ ലക്ഷണങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. അവയിൽ ഭൂരിഭാഗവും താരിഫുകളെച്ചൊല്ലി ട്രംപ് നടത്തിയ വാഗ്വാദത്തിൽ നിന്നാണ്. 

ട്രംപിന്റെ പുതിയ താരിഫ് ചർച്ചയിൽ ഇന്ത്യൻ രൂപ ദിർഹത്തിനെതിരെ 23.94 എന്ന പുതിയ താഴ്ന്ന നിലയിലേക്ക് താഴുകയായിരുന്നു. രൂപ ദുർബലമായതിനാൽ യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കുറച്ചുകൂടി അടുത്ത പണമടയ്ക്കലിന് കാത്തിരുന്നേക്കാം. ഡോളറിന്റെ ശക്തി വർധിക്കുന്നതിനാൽ 2025 അവസാനത്തോടെ യുഎസ് ഡോളർ-ഐഎൻആർ 88 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി എച്ച്എസ്ബിസി റിപോർട്ട് പറയുന്നു. 

English Summary:

Indian Rupee May Depreciate Further, Possibly Reaching 24 Against UAE Dirham

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com