ഉംറ തീർഥാടകർ 29നകം സൗദി വിടണം; നിയമലംഘകർക്കെതിരെ നടപടി

Mail This Article
×
മക്ക ∙ ഉംറ തീർഥാടകർ ഈ മാസം 29നകം രാജ്യം വിടണമെന്ന് ഹജ്, ഉംറ മന്ത്രാലയം. ഹജ് തീർഥാടനത്തിന്റെ ഒരുക്കങ്ങൾക്ക് മുന്നോടിയായാണ് നടപടി. ഇതിനകം ഉംറ വീസ ലഭിച്ചവർ ഈ മാസം 13നകം രാജ്യത്തു പ്രവേശിച്ച് 29നകം മടങ്ങണമെന്നും നിർദേശിക്കുന്നു.
29ന് ശേഷം സൗദിയിൽ തങ്ങുന്ന ഉംറ വീസക്കാരെ നിയമലംഘകരായി കണക്കാക്കി നടപടി സ്വീകരിക്കും. നിശ്ചിത ദിവസത്തിനകം രാജ്യം വിടാത്ത തീർഥാടകരെക്കുറിച്ച് വിവരം നൽകാത്ത ഉംറ സർവീസ് ഏജൻസികൾക്ക് ആളൊന്നിന് ഒരു ലക്ഷം റിയാൽ വീതം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. നിയമലംഘനം ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ മറ്റു ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കുന്നു.
English Summary:
Ministry of Hajj and Umrah has directed Umrah pilgrims to leave Saudi Arabia by the 29th of this month
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.