ADVERTISEMENT

ഷാർജ ∙ ഷാർജയിൽ കെട്ടിടത്തിന് തീ പിടിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. സംഭവത്തിന് ദൃക്സാക്ഷിയായ നാൽപത് വയസ്സുള്ള പാക്കിസ്ഥാനിയാണ് മരിച്ച അഞ്ചാമത്തെയാൾ. സംഭവം കണ്ടുനിന്ന ഇദ്ദേഹം ഹൃദയാഘാതം മൂലമാണ് മരിച്ചത്. അതേസമയം, മരിച്ചവരിൽ നാല് പേരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

ഷാർജയിലെ അൽ നഹ്ദയിലെ 51 നില കെട്ടിടത്തിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. റസിഡൻഷ്യൽ ടവറിന്റെ 44-ാം നിലയിൽ ഉണ്ടായ തീ പിടിത്തത്തിൽ മറ്റ് ആറ് പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ഒരാൾക്ക് പുക ശ്വസിച്ച് ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു. അൽ ഖാസിമി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പരുക്കേറ്റവരുടെ നില തൃപ്തികരമാണ്.

തീ പിടിത്തമുണ്ടായപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീഴുകയായിരുന്നു. ഇവരുടെ മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കണ്ടെത്തിയത്. എന്നാൽ മരിച്ച പാക്കിസ്ഥാനിക്ക് പൊള്ളലേറ്റിട്ടില്ലെന്നും സംഭവത്തിന്റെ ആഘാതം മൂലം അദ്ദേഹം കുഴഞ്ഞുവീണതാണെന്നും അധികൃതർ സ്ഥിരീകരിച്ചു. 

 ഒന്നിലധികം സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തി, താമസക്കാരെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമാക്കി.

 അധികൃതർ കൂളിങ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി, കൂടുതൽ അന്വേഷണത്തിനായി സ്ഥലം പൊലീസിന് കൈമാറി. തീ പിടിത്തത്തിന്റെ  കാരണം  കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ രണ്ട് നിലകളിലാണ് അഗ്നിബാധയുണ്ടായതന്ന് ദൃക് സാക്ഷികൾ പറയുന്നു. മാറ്റിപ്പാർപ്പിച്ചിരുന്ന താമസക്കാരെ രാത്രിയോടെ അവരുടെ ഫ്ലാറ്റിലേയ്ക്ക് മടങ്ങാൻ അനുവദിച്ചു.

എന്നാൽ 30-ാം നിലയ്ക്ക് മുകളിലുള്ള ഫ്ലാറ്റുകളിൽ താമസക്കാരെ വിലക്കിയിട്ടുണ്ട്. സുരക്ഷ നടപടികൾ പൂർത്തിയായ ശേഷമേ ഇവരെ സ്വന്തം ഫ്ലാറ്റുകളിലേക്ക് മടങ്ങാൻ അനുവദിക്കുകയുള്ളൂ. ഇവർക്ക് അധികൃതർ താത്കാലിക താമസ സ്ഥലം അനുവദിച്ചിട്ടുണ്ട്.

English Summary:

Five people died in a building fire in Sharjah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com