ADVERTISEMENT

ദുബായ് ∙ ബുധനാഴ്ച ദുബായിലെ ഇബ്‌നു ബത്തൂത്ത മാളിൽ പതിവിലും കൂടുതലായി തിരക്ക് അനുഭവപ്പെട്ടിരുന്നു. ആളുകൾ തടിച്ചുകൂടിയത് ഏതെങ്കിലും സെലിബ്രിറ്റിയെ കാണാനായിരുന്നില്ല. മറിച്ച് ഒരു ബർഗർ കഴിക്കാനായിരുന്നു.

ഒരു ബർഗർ കഴിക്കാൻ ഇത്രമാത്രം തിക്കും തിരക്കുമോ എന്ന് ആലോചിക്കാൻ വരട്ടെ, ഇന്നലെ ഇബ്‌നു ബത്തൂത്ത മാളിൽ തിരക്ക് അനുഭവപ്പെട്ടതിന് പ്രത്യേക കാരണമുണ്ട്. 

അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ബർഗർ ഷോപ്പുകളിൽ ഒന്നായ ഇൻ എൻ ഔട്ട് ഒരു ദിവസത്തേക്ക് മാത്രമാണ് ദുബായിൽ തിരിച്ചെത്തിയത്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ മാത്രം തുറന്ന പോപ് അപിന് മുന്നിൽ ബർഗർ പ്രേമികളുടെ നീണ്ട നിര പ്രത്യക്ഷപ്പെടാൻ അധിക സമയം വേണ്ടി വന്നില്ല. എന്തിന് കട തുറക്കുന്നതിന് 2 മണിക്കൂറിനും മുന്നേ ആളുകൾ എത്തിച്ചേർന്നു. രാവിലെ ആറരയ്ക്ക് തന്നെ എത്തിയവരുമുണ്ട്.

ഇൻ-എൻ-ഔട്ട് ബർഗർ കഴിക്കാനായുള്ള തിരക്ക്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഇൻ-എൻ-ഔട്ട് ബർഗർ കഴിക്കാനായുള്ള തിരക്ക്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കലിഫോർണിയ ആസ്ഥാനമായുള്ള,  ഫ്രാഞ്ചൈസികൾ ഒഴിവാക്കുന്ന ഈ ബർഗർ, ദിവസവും പുതിയ ചേരുവകൾ ചേർത്താണ് ഉണ്ടാക്കുന്നത് എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. ഇത്തരം ബർഗർ വിതരണം ചെയ്യുന്നതിൽ കമ്പനി പ്രശസ്തവുമാണ്. അതിനാൽ മികച്ച റസ്റ്ററന്റുകളിൽ മാത്രമേ ഇവ ലഭ്യമാവുകയുള്ളൂ. എങ്കിലും ഒത്തുകൂടിയ ആളുകളുടെ എണ്ണം കണ്ട് അധികൃതർ അത്ഭുതപ്പെട്ടു. 

സമൂഹമാധ്യമ പോസ്റ്റിലൂടെയായിരുന്നു ഇൻ-എൻ-ഔട്ട് ബർഗർ വിതരണം ചെയ്യുന്ന കാര്യം പുറംലോകമറിഞ്ഞത്. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 ന് ദുബായിൽ പ്രത്യക്ഷപ്പെടുമെന്നും അറിയിച്ചു. ഒടുവിൽ നാല് മണിക്ക് മുൻപേ ബർഗർ കാലിയാവുകയും ചെയ്തു. കുറേ പേർ നിരാശയോടെ മടങ്ങി, വീണ്ടും വരുമെന്ന പ്രതീക്ഷയോടെ.

English Summary:

Dubai residents waited in line for a burger. American burger joints, In-N-Out, makes a flash appearence in Dubai for one day only.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com