ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ വ്യാജ വര്‍ക്ക് ഓര്‍ഡര്‍ നല്‍കി ജോലി ചെയ്യാതെ സര്‍ക്കാരിന് സാമ്പത്തിക നഷ്ടം വരുത്തിയ കേസില്‍ മൂന്നുപേരെ കോടതി ഏഴ് വര്‍ഷത്തേക്ക് ശിക്ഷിച്ചു. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍(കെപിസി), കുവൈത്ത് ഓയില്‍ കമ്പനി (കെഒസി)എന്നീ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ ജോലിക്കാരായിരുന്ന മൂന്ന് എൻജിനീയര്‍മാരെ ആണ് ശിക്ഷിച്ചത്.

കോര്‍ട്ട് ഓഫ് അപ്പീല്‍ തലവന്‍ ജഡ്ജ് നാസര്‍ സലീം അല്‍ ഹൈദ്, ജഡ്ജ് സൗദ് അല്‍ സനൈയ്യ, താരീഖ് ജാദ് അലി എന്നിവരടങ്ങുന്ന അപ്പീല്‍ കോടതിയുടെയാണ് ശിക്ഷ. പ്രതികള്‍, ജോലി ചെയ്യാതെ 73 വ്യാജ വര്‍ക്ക് ഓര്‍ഡറുകള്‍ പ്രകാരം 2,28,864 ദിനാര്‍ തട്ടിച്ചു എന്നാണ് പബ്ലിക് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്.

കെഒസിയിലെ ഒരു എൻജിനീയറും കെപിസിയുടെ മറ്റ് രണ്ട് എൻജിനീയര്‍മാരും കൂടി ചേര്‍ന്നായിരുന്നു പണം തട്ടിയത്. ഇവരുടെ സ്‌പോണ്‍സറില്‍ ഉള്ള കമ്പനികള്‍ വഴിയായിരുന്നു പ്രസ്തുത ഇടപാടുകള്‍. പേപ്പറിലൂടെയുള്ള നടപടികള്‍ അല്ലാതെ ജോലി ചെയ്തിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിത്.

English Summary:

Three jailed for 7 years in Kuwait for fake work orders scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com