ADVERTISEMENT

ജിദ്ദ ∙ ഹജ് സുരക്ഷയുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം പരിമിതപ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം. അതാത് വകുപ്പുകളിൽനിന്ന് അനുമതി വാങ്ങാത്തവരെ മക്കയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് അധികൃതർ അറിയിച്ചു. മക്കയിൽ നിന്ന് വിതരണം ചെയ്ത ഇഖാമ(താമസരേഖ) ഉള്ളവർക്ക് മാത്രമായിരിക്കും ബുധനാഴ്ച മുതൽ മക്കയിലേക്ക് പ്രവേശനം. അനുമതിയില്ലാതെ വരുന്നവരെ മക്കയിലെ അതിർത്തി പോസ്റ്റുകളിൽ തടഞ്ഞ് തിരിച്ചയയ്ക്കും.

സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിർ, മുഖീം പോര്‍ട്ടലുകൾ വഴിയാണ് മക്കയിലേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി പത്രം ലഭിക്കുക. സുരക്ഷാ നടപടികളുടെ ഭാഗമായി ഈ മാസം 29 മുതൽ ഉംറ പെർമിറ്റും നിർത്തിവച്ചു. ജൂൺ പത്തു വരെയാണ് നിരോധനം.

ഈ കാലയളവിൽ ഹജ്ജിന് എത്തുന്നവർക്ക് മാത്രമായിരിക്കും ഉംറ അനുവദിക്കുക. വിദേശങ്ങളില്‍ നിന്ന് എത്തിയ ഉംറ തീര്‍ഥാടകര്‍ ഈ മാസം 29ന് രാജ്യം വിടണം. അനധികൃതമായി തങ്ങുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അധികൃതർ ആവർത്തിച്ചു മുന്നറിയിപ്പ് നൽകി.

English Summary:

Hajj season: Saudi Arabia announces preparations, entry regulations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com