ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ രാജ്യത്തെ 10 ഫാമുകളിലെ 1400 കന്നുകാലികളിൽ കുളമ്പുരോഗം കണ്ടെത്തിയെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്സ് ആൻഡ് ഫിഷ് റിസോഴ്സസ് (പിഎഎഎഫ്ആർ) അറിയിച്ചു. രോഗബാധിതരായ മൃഗങ്ങളിൽ നിന്നുള്ള മാംസമോ പാലുൽപന്നങ്ങളോ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാകില്ലെന്ന് ശാസ്ത്രീയ ഗവേഷണ മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രോഗവ്യാപനം തടയുന്നതിന് പിഎഎഎഫ്ആർ പൂർണ്ണ സജ്ജമാണെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ സലേം അൽ ഹായ് പറഞ്ഞു. മെയ് ആദ്യത്തോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാക്സീനുകളുടെ ഇറക്കുമതി വേഗത്തിലാക്കാൻ ശ്രമം നടക്കുന്നുണ്ട്. നിലവിൽ പകർവ്യാധി നിയന്ത്രണത്തിലാണ്.

ഏപ്രിൽ ആദ്യവാരം സുലൈബിയായിലെ ഫാമിലാണ് രോഗം ആദ്യമായി കണ്ടെത്തിയത്. രാജ്യത്ത് ആകെ 44 ഫാമുകളിലായി 23,000 കന്നുകാലികളെ വളർത്തുന്നുണ്ട്.

English Summary:

The Public Authority for Agriculture Affairs and Fish Resources has detected foot-and-mouth disease in 1,400 cattle on 10 farms in the country.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com