ADVERTISEMENT

ജിദ്ദ ∙ ചൈനക്ക് അമേരിക്ക ഏർപ്പെടുത്തിയ ചുങ്കം മറികടക്കാൻ നിർമാണം സൗദിയിലേക്ക് മാറ്റാൻ ആലോചിച്ച് പ്രമുഖ കംപ്യൂട്ടർ നിർമാതാക്കൾ. ലെനോവോ, എച്ച്.പി, ഡെല്‍ തുടങ്ങിയ ഫാക്ടറികളാണ് ചൈനയിൽനിന്ന് സൗദിയിലേക്ക് ഫാക്ടറികൾ മാറ്റാൻ ആലോചിക്കുന്നത്.

ഇത് നിലവിൽ വന്നാൽ ലോകത്തിലെ ഏറ്റവും കൂടുതൽ കംപ്യൂട്ടർ നിർമ്മിക്കുന്ന രാജ്യമായി സൗദി മാറും. ലെനോവയാണ് സൗദിയിൽ കംപ്യൂട്ടർ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നിലുള്ളതെന്നാണ് റിപ്പോർട്ട്. സൗദി സോവറീന്‍ വെല്‍ത്ത് ഫണ്ടിന്റെ (പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്) അനുബന്ധ സ്ഥാപനത്തില്‍ നിന്ന് 200 കോടി ഡോളറിന്റെ സഹായം ലഭിക്കുന്നതിനുള്ള കരാറിൽ 2025 ജനുവരിയില്‍ ലെനോവോ ഒപ്പുവച്ചിരുന്നു.

എച്ച്.പിയും ഡെല്ലും സൗദിയിൽ ഫാക്ടറി തുടങ്ങുന്നതിനുള്ള സ്ഥലം കണ്ടെത്താനുളള തിരച്ചിൽ തുടങ്ങിക്കഴിഞ്ഞു. ചൈനീസ് ഉൽപന്നങ്ങൾക്ക് അമേരിക്ക 245 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. അതേസമയം, സൗദിയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് പത്തുശതമാനാണ് നികുതി. ഈ സാധ്യത മുതലെടുക്കാനാണ് കമ്പനികൾ ചൈനയിൽനിന്ന് സൗദിയിലേക്ക് വരുന്നത്. 

English Summary:

Computer companies from China are coming to Saudi Arabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com