ADVERTISEMENT

ഡാലസ്∙ താഴത്തെ അപ്പച്ചൻ കച്ചവടം കഴിഞ്ഞെത്തുമ്പോൾ സന്ധ്യയോടടുക്കും.  മിക്ക ദിവസങ്ങളും അപ്പച്ചൻ തെങ്ങും കള്ളാണെങ്കിലും ഒന്ന് വീശിയിട്ടേ വരാറുള്ളൂ. എന്റെ വീടും കഴിഞ്ഞു ഒന്ന് രണ്ട് ഫർലോങ് റോഡിൽ നിന്നും താഴേക്കുള്ള വഴിയിലൂടെ യാത്ര ചെയ്താൽ മാത്രമേ അപ്പച്ചന് തന്റെ വീട്ടിൽ എത്തിപ്പെടുകയുള്ളു. കുടിച്ചിട്ടുണ്ടെങ്കിലും ചില ദിവസങ്ങളൊഴിച്ചു അപ്പച്ചൻ വീലാകാറില്ല. വീലാകുന്ന ദിവസം ഒരു ടോർച്ചും എടുത്തു ബാലനായിരുന്ന ഞാൻ വെട്ടം അടിച്ചു കൊടുത്തു താഴെ വീട്ടിൽ കൊണ്ടാക്കാറുണ്ട്. എന്റെ ഇളയ സഹോദരിക്കും എനിക്കും മറ്റും പരിപ്പുവട, പഴം, ബോണ്ട, ഏത്തക്ക പൊരിച്ചത്, മിഠായി മറ്റും വാങ്ങി കൊണ്ട് തരുകയും പതിവായിരുന്നു.  ദൂരെ റോഡിൽ എത്തുമ്പോൾ തന്നെ ഒരു കൂവൽ ശബ്ദം ഉണ്ടാക്കി ഒരു ആഘോഷത്തോടെയാണ്  അപ്പച്ചൻ വരാറുള്ളത്.  അപ്പച്ചന്റെ കൂകൽ ശബ്ദം കേൾക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന സഹോദരിയുടെ കുഞ്ഞു മൂന്നു വയസുള്ളവനും പ്രതികരിച്ചു കൂകുമായിരുന്നു. അപ്പച്ചൻ ഇടത്താവളമായി എന്റെ വീട്ടിൽ കയറുമ്പോൾ ആകാംഷയോട് കാത്തിരുന്ന കുഞ്ഞു തന്നെ അപ്പച്ചന്റെ മടി അഴിക്കും. പലഹാരങ്ങൾ ഞങ്ങൾ പങ്കുവയ്ക്കും.  പിന്നെ അൽപനേരം കുഞ്ഞിനെ കളിപ്പിച്ചിട്ടു ഞാൻ അപ്പച്ചനെ അനുഗമിക്കും. വർഷങ്ങൾ പിന്നിലേക്ക് ഒരു പ്രകാശ രശ്മിയുടെ വേഗത്തിൽ ഓർമ്മകൾ പാഞ്ഞു പോയപ്പോൾ ഇന്നലത്തെ പോലെ അപ്പച്ചൻ എന്റെ ഹൃദയത്തിൽ മരിക്കാത്ത നിഴൽ ബിംബമായി. 

ഒരുദിവസം അപ്പച്ചൻ വീശിയത് കൂടിപ്പോയതിനാൽ ഞാൻ താഴെ വീട്ടിൽ കൊണ്ടാക്കി. ഞാൻ കൂടെ ഉള്ളതുകൊണ്ട് 'അമ്മ ഒന്നും പറഞ്ഞില്ല. ഇല്ലെങ്കിൽ വൈകി എത്തുന്ന അപ്പച്ചനെ 'അമ്മ സ്നേഹത്തോടെ ശകാരിക്കുന്നത് പതിവായി കേൾക്കാറുണ്ടായിരുന്നു. എന്നെ പിടിച്ചിരുത്തി കുറെ വർത്തമാനം പറഞ്ഞു.  അപ്പച്ചന്റെ മൂത്ത മകൻ ബോംബയിൽ വച്ച് മരിച്ച രാത്രി അപ്പച്ചന് സ്വപ്നത്തിൽ മകൻ മരിച്ചതായി കണ്ടതും അപ്പച്ചൻ ഉറക്കെ കരഞ്ഞു ബഹളം വച്ചതും അയൽക്കാർ ഓടിക്കൂടി ഇന്ന് കള്ളൽപം  കൂടിപ്പോയി മാപ്പിളക്കു എന്ന് പറഞ്ഞു കളിയാക്കിയതും ഒടുവിൽ രാവിലെ മകൻ മരിച്ച വിവരം ടെലിഗ്രാമിൽ കൂടി അറിഞ്ഞതും ഒക്കെ.  ഒത്തിരി വർത്തമാനം പറയുമ്പോൾ അപ്പച്ചന്റെ ശബ്ദം മാറി ഒരു മാതിരി സ്ത്രീകളുടെ ശബ്ദം പോലാകാറുണ്ട്. പ്രത്യകിച്ചും പതുക്കെ പറയുമ്പോൾ.  അങ്ങനെ ആ  പതുങ്ങിയ ശബ്ദത്തിൽ അപ്പച്ചൻ എന്തോ ഓർത്തിരുന്നിട്ടു പറഞ്ഞു. "മോനെ കയീന്റെ കാര്യം പറയുമ്പം അറിയാം സ്നേഹം.  എല്ലാരും പറയും എനിക്ക് ഭയങ്കര സ്നേഹമാണ് എന്നൊക്കെ പക്ഷെ കാശു പോന്ന കാര്യം വരുമ്പോൾ അറിയാം മോനെ യഥാർത്ഥ സ്നേഹം."  അപ്പച്ചൻ എനിക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ പറഞ്ഞു മനസ്സിലാക്കി.  

ജീവിതമാകുന്ന യാത്രയിൽ ഞാൻ എന്ന യാത്രാ വിമാനം വേഗത്തിൽ പറന്നു മുന്നോട്ടു പോയപ്പോൾ മനസ്സിലായി അപ്പച്ചൻ അന്ന് പറഞ്ഞത് സത്യമാണെന്നു.  ജീവിതത്തിൽ ആർക്കും കടക്കാരനല്ല എങ്കിലും മോർട്ടഗേജ് കമ്പനിയോടും ക്രെഡിറ്റ് കാർഡ് കമ്പനിയോടും കടമില്ലാത്തവർ ചുരുക്കം പേര് മാത്രമേ അമേരിക്കയിൽ കാണുകയുള്ളു. കാരണം നല്ല ക്രെഡിറ്റ് സ്വരൂപിക്കാനും ടാക്സിൽ സേവിങ് നേടാനും ഇവിടെ ഇതൊക്കെ ആവശ്യമായി വരുന്നു എന്നുള്ളതാണ് സത്യം.  അങ്ങനെ ഇവിടെ എത്തുന്ന മലയാളികളിൽ ഭൂരിഭാഗവും തിരികെ പോകാൻ ആഗ്രഹിക്കുമെങ്കിലും കുടുങ്ങി ഇവിടെ കിടക്കും. ഒടുവിൽ പോകാം എന്നൊരു സാഹചര്യം ഉണ്ടാകുമ്പോഴേക്കും കുട്ടികൾ ഇവിടെ ആഴത്തിൽ വേരൂന്നിയ ആഞ്ഞിലി മരം പോലെ പിഴുവാൻ ഒരു ബുൾഡോസറിനു പോലും കഴിയാത്ത വിധം ഉറക്കും. കുറെ നാൾ നാട്ടിലേക്കു ഷട്ടിൽ അടിച്ചു ഒടുവിൽ നാട്ടിൽ ആരും നോക്കാനും സഹായിക്കാനുമില്ലാതെ ഇവിടെത്തന്നെ അടിഞ്ഞ് കൂടും. പണ്ടാരോ പറഞ്ഞതോർക്കുന്നു. ആദ്യം അമേരിക്കയിലെത്തിയപ്പോൾ പറഞ്ഞു "രക്ഷപെട്ടു".  പിന്നെ മനസിലായി "പെട്ടു" എന്ന്.  

ഓ... ഞാൻ പറയാൻ വന്ന കാര്യം മറന്നു വികാരം ഒരു ഒഴുക്കായി കുത്തൊഴുക്കായി മനസ്സെന്ന കയത്തിൽ ചുഴികളായി കറങ്ങി പുറത്തേക്കൊഴുകവേ ഒരു സ്നേഹ നിധിയായ ഒരു പ്രായമുള്ള എന്റെ കൂട്ടുകാരന്റെ സുഹൃത്.  അദ്ദേഹം ഒരു അഭിമാനിയും ആരെയും സഹായിക്കുന്ന രീതിയിൽ ഒരു ആത്മീയാനുമാണ്. മിക്കവാറും വിളിക്കുകയൂം എന്റെ കൂട്ടുകാരനുമായി സ്നേഹം പങ്കു വയ്കാറുമുണ്ട്. തന്നെയല്ല അവന്റെയും എന്റെയും ആശയങ്ങളുമായി പലപ്പോഴും യോജിക്കുന്ന ആളുമാണ്.  അനീതിക്കെതിരെ  പ്രതികരിക്കുന്ന അച്ചായൻ. ഒരു അനിയനെ പോലെ എന്നെയും എന്റെ കൂട്ടുകാരനെയും കരുതുന്ന ആൾ.  ഒരിക്കൽ എന്റെ കൂട്ടുകാരൻ പറഞ്ഞു "എടാ ഇ അച്ചായൻ എത്ര നല്ല അച്ചായൻ".  ഞാൻ അദ്ദേഹത്തെ എന്റെ മൂത്ത ജേഷ്ഠനെ പോലെ സ്നേഹിക്കുന്നു. പലപ്പോഴും എനിക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ചോദിക്കാൻ മടിക്കരുതെന്ന് പറയാറുണ്ട്. എന്റെ അച്ചൻ മരിച്ചപ്പോൾ മോനെ എന്തെങ്കിലും സാമ്പത്തികമായി പോലും ആവശ്യമുണ്ടെങ്കിൽ പറയണം എന്ന് പറഞ്ഞു എന്നെ ആശ്വസിപ്പിച്ചു. അപ്പോഴൊക്കെ എനിക്കൊരു ആവശ്യവും വന്നില്ല.  പിന്നെ എന്താന്ന് നീ പറഞ്ഞു വരുന്നത് ഞാൻ ജിജ്ഞാസയോടെ അവനോട് ചോദിച്ചു. എന്റെ കൂട്ടുകാരന്റെ മിഴികൾ നിറയുന്നുവോ എന്നൊരു സംശയം. നീ എന്താന്നുവെച്ചാൽ പറയെടാ കാര്യം.  അവൻ പറഞ്ഞു "എടാ എനിക്ക് ഒരു അത്യാവശ്യം വന്നപ്പോൾ ഞാൻ ഈ അച്ചായനോട് ഒരൽപം പണം കടം ചോദിച്ചു. അപ്പോൾ അച്ചായൻ പറഞ്ഞു "മോനെ ഞാൻ ഭയങ്കരമായ ടൈറ്റിൽ നിൽക്കുവാ ഇപ്പോൾ സോറി മോനെ...." കൂടാതെ അച്ചായൻ കടം കൊടുത്തിട്ടുള്ള വലിയ തുകയുടെ കഥകൾ ഒക്കെ എന്നോട് പറഞ്ഞു.  സാരമില്ല എന്നോട് ഒത്തിരി അടുപ്പം കിട്ടിയതുകൊണ്ട് ആദ്യമായാണ് ഒരാളിനോടെ കടം ചോദിക്കുന്നത്.  കിട്ടാതെ വന്നപ്പോൾ ഒരുന ചെറിയ പ്രയാസം... അത്ര മാത്രം." ഇത് കേട്ട ഞാൻ ഓർത്തു പോയി  പണ്ട് അപ്പച്ചൻ പറഞ്ഞ കാര്യം "കായിന്റെ കാര്യം പറയുമ്പോൾ അറിയാം മോനെ സ്നേഹം". ഞാൻ ചോദിച്ചു.  എടാ ആ അങ്കിൾ ഒരു വല്യ വിശ്വസിയല്ലേ? ഹൃദയാലുവായി വായ്പ കൊടുക്കുന്നവൻ ശുഭമായിരിക്കുമെന്നല്ലേ വിശുദ്ധ വേദപുസ്തകത്തിൽ പറയുന്നത്? പലപ്പോഴും നീ ചോദിക്കാതെ നിനക്ക് ഓഫർ ചെയ്തിട്ടില്ലേ? അപ്പോഴൊന്നും നീ വാങ്ങിയിട്ടില്ലല്ലോ.  തന്നെയല്ല ഈ ചെറിയ തുക തിരിച്ചു നൽകാൻ നിനക്ക് ആസ്ഥിയും ഉണ്ട്. പിന്നെ എന്തെ ഇങ്ങനെ? അവൻ ഒന്നും പറയാൻ കഴിയാതെ നിന്നു.  എവിടയോ വായിച്ച ഒരു നല്ല ആപ്ത വാക്യം ഓര്മ വന്നു.  "എ ഫ്രണ്ട് ഇൻ നീഡ് ഈസ് എ ഫ്രണ്ട് ഇൻ ഡീഡ്". ആവശ്യത്തിൽ ഉപകരിക്കുന്ന സുഹൃത്താണ് യഥാർത്ഥ സുഹൃത് എന്ന്.  വിശുദ്ധ വേദപുസ്തകത്തിൽ സാദൃശ്യ വാക്യങ്ങൾ പതിനേഴാം അദ്ധ്യായം പതിനേഴാം വാക്യം എടുത്തു വായിച്ചു നോക്കി. "സ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു; അനർത്ഥ കാലത്തു അവൻ സഹോദരനായി തീരുന്നു."  എത്ര മനോഹരമായ ദൈവ വചനം.

അവൻ പറഞ്ഞു "ഇപ്പോഴത്തെ മിക്ക വിശ്വസികളും വില കൂടിയ കാറുകൾ വാങ്ങുകയും, വലിപ്പമേറിയ വീടുകൾ വാങ്ങുകയും, വിലയേറിയ വസ്ത്രങ്ങൾ ധരിക്കുകയും ചെയ്യന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com