സ്നേഹത്തിൻ മായാത്ത സ്തൂപം
Mail This Article
ഒരു കുളിരേകും ധനുമാസവുമെത്തി വീണ്ടും
ഒരുങ്ങി നാമൊരു ക്രിസ്മസ് നാളിനായിനിയും
നിഷ്കളങ്കനാകുമൊരു ശിശുവിനു ജന്മമേകാൻ
നിർമലയായൊരു കന്യകയൊരുങ്ങി മനസ്സാൽ
ലോകം മുഴുക്കെ എതിരായി നിൽക്കവേ മറിയം
ലഭിച്ചില കിടക്കയെങ്കിലും തളരാതെ വിശ്വസിച്ചു
ഒടുവിൽ കാലിത്തൊഴുത്തൊന്നതിൽ തല ചായ്ച്ചു
ഒരുവിധം വിശ്രമിക്കവേ വിഷമിച്ചു ജോസെഫും
ലോകത്തിൻ രക്ഷകനാണ് പിറക്കുന്നതെന്നോർത്തു
ലജ്ജയേശാതെ ജോസഫിൻ മാനം ലേശം തകരാതെ
രക്ഷകൻ മാതാവ് കാലിത്തൊഴുത്തിൽ ശയിക്കവേ
രാത്രി പോയതറിയാതെ കാത്തു ജോസെഫും നിന്നു
ദൈവ ദൂതരേറെ പറന്നെത്തി സ്വാന്തനമരുളി മെല്ലെ
ദേവാധി ദേവനാം യേശുവേ കാണുവാൻ കൊതിച്ചു
ഉണ്ണി പിറന്നു പൊടുന്നനെ ഉയർന്നു ഗാനാലാപങ്ങൾ
ഉയരത്തിൽ നിന്നൊരായിരം സ്തുതികൾ ഇമ്പമായി
വാനിലുദിച്ചൊരു വാൽ നക്ഷത്രം ആട്ടിടയർക്കൊരു
വഴികാട്ടിയായി നിന്നു നയിച്ചു വിദ്വാന്മാരെ നേരെ
ബതലഹം തന്നിലൊരു കാലിത്തൊഴുത്തിൽ പിറന്ന
ബെന്യമിൻ ഗോത്രത്തിലെ സ്വപ്ന സന്തതിയുണ്ണിയേശു.
പാപിയാം നമ്മുടെ പാപമകറ്റുവാൻ പിറന്നു നാഥൻ
പാപ ലോകത്തിൽ പാപമൊഴികെ പരീക്ഷിക്കപ്പെട്ടവൻ
മാനവർക് രക്ഷയേകുവാൻ പാരിൽ വന്നു പിറന്നേക
മകൻ പിതാവിൻ കല്പന തെറ്റാതെ കാത്ത നൽപുത്രൻ
ഒഴുക്കിയാ തിരു രക്തം ഗോഗുൽത്തായിലെ കുരിശിൽ
ഒരിക്കലായ് തീർത്തു മായാത്ത അടയാളം നമുക്കായി
ഇന്ന് നാം കാണുമീ കുരിശതിന്നടയാളം മായാതിരിക്കട്ടെ
ഇനിമേൽ എല്ലാം പൊറുക്കുമാ സ്നേഹത്തിൻ സ്തൂപമായി