ADVERTISEMENT

ഇത്രമേലിഷ്ടം തോന്നിയിട്ടില്ലെൻ കൈകളോടെനിക്കു മുമ്പൊന്നും 

പിൻതിരിഞ്ഞു നോക്കാനാകാത്തത്രമേൽ ഓട്ടമായിരുന്നല്ലോ കാലമിതത്രയും

നിരന്തരം കൈകൾ തലോടുമൊരു കാലവും വന്നിരിക്കുന്നു

 

ചോറുരുളകളിലെ മാതൃസ്നേഹം

ഇടം കൈ തലോടലിൽ

വലം കൈ ഊട്ടലായിരുന്നു

 

എത്രമേൽ ഊർജ്ജദായകം 

ആയിരുന്നെന്നോ ആ സ്നേഹസ്പർശങ്ങൾ

കണ്ണുകെട്ടിയ നീതിദേവതയുടെ

കൈതുലാസിൽ ഭാരമെന്തേ ഒരു വശം കുറഞ്ഞു ?

 

അഹംബോധത്തിൻ  ഭാണ്ഡകെട്ട് മണ്ണിലേക്കിറക്കിവച്ചീ 

ജീവിതത്തുടിപ്പറിയുക

 

തൊടിയിലെപ്പൂക്കളും കിളികളും

കൈത്തലോടലാൽ

ആസ്വാദ്യമാകുമ്പോൾ

തിരിച്ചറിയുന്നുവോ 

ജീവന്റെ തുടിപ്പ് 

 

എത്ര തിരിക്കിലായിരുന്നു

നാമൊരു കൈയകലത്തിൽ  ഉണ്ടായിരുന്നിട്ടും ചേർത്തൊന്നു  പിടിക്കുവാൻ 

പോലുമാകാത്തത്ര

 

അടച്ചിട്ട മുറികളിൽ പരസ്പരം നോക്കിയിരിക്കുമ്പോൾ നമ്മളറിയുന്നിപ്പോൾ

സ്വാതന്ത്ര്യത്തിൻ വില

 

കടലും തിരകളും ആകാശവും

പൂക്കളും പൂന്തോട്ടവും പൂമ്പാറ്റകളും

കാടും മേടും വഴികളും

അവയുടെ നഷ്ട ഭംഗിയോർത്തിനിയുമെത്ര നാളീ ഗൃഹവാസം?!

 

കാണാത്ത ശത്രുവെ ഭയന്നുള്ളൊരീയൊളിജീവിതം

കഴുകി വെളുപ്പിച്ച് ശുദ്ധമായെന്ന് ധരിച്ച

പ്രണയാർദ്രയായ് നിന്നെ പുണരാനാഗ്രഹിച്ചയെൻ

കൈകളിപ്പോൾ

കൈയുറകളില്ലാതെ

നെഞ്ചോട് പിണച്ചുകെട്ടി

പരസ്പരം പ്രണയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com