ADVERTISEMENT

എപ്പോൾ താഴെ വീഴും 

എന്നതിലേക്ക് മാത്രം

എന്റെ ചിന്തയെ 

ഒതുക്കി നിർത്തുന്ന

കൂട്ടത്തിൽ വലിയവൻ

എന്നറിയിക്കാൻ വിധം 

ശബ്ദം ഉണ്ടാക്കി,

മലർന്നടിച്ച് വീണാലും

മലക്കം മറിഞ്ഞ് 

ഉയർത്തെഴുന്നേൽക്കുന്ന 

വലിയൊരു വണ്ട്

 

 

ഏതാനും ചിറകടികളുടെ

ആയുസ്സ് മാത്രമുള്ള

ഇരുട്ടിനെ മറക്കാൻ 

കത്തിച്ചു വെച്ച 

വെളിച്ചത്തിന്റെ കൂട്ടിൽ

പകലിലെത്താതെ

രാത്രിക്കൊപ്പം അവസാനിക്കുന്ന

എണ്ണത്തിൽ ഒതുങ്ങാത്ത പാറ്റകൾ

 

 

 

വെളിച്ചത്തെ അത്രമേൽ

പ്രണയിക്കുന്നതിനാൽ

മൊബൈലിലെ വെളിച്ചം 

പോലും തേടി വരുന്ന, 

പ്രാണികൾ എന്നതിലേക്ക്

വിശേഷണം ഒതുങ്ങിയ

പേരറിയാത്ത നാനാതരം

കുഞ്ഞു കൂട്ടുകാർ

 

 

 

 

ചിറകറ്റു വീഴുന്ന ഇരയെ  

നാവിൻ തുമ്പിനാൽ

അകത്താക്കാൻ കാത്തുനിൽക്കുന്ന 

മൂന്നു പല്ലികൾ.

കാറ്റ് കൊണ്ടു പോവുന്ന

ജീവന്റെ ഭാരം നഷ്ടമായ 

ചിറകുകൾ

 

രാത്രിയുടെ നിശ്ശബ്ദതയിൽ 

എന്നും കൂട്ടിനിരിക്കുന്ന

ഇന്നേ വരെ കാണാത്ത

കൂട്ടുകാരൻ ചീവീട്

 

 

വിരിഞ്ഞ മുല്ലയുടെ 

ഗന്ധം പേറുന്ന 

നേർത്ത കുളിരിനുമപ്പുറം

രാത്രിയിൽ ബാക്കിയാവുന്ന

ചില മഴ ശേഷിപ്പുകൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com