ഇരുളും വെളിച്ചവും
Mail This Article
×
ഒരു ദുരന്തം
ചിറകൊടിഞ്ഞു വീണ
മണ്ണിൽ നിന്നും
എണ്ണമറ്റ കാരുണ്യങ്ങൾ
ചിറകടിച്ചു പറന്നു.
മരണങ്ങൾ ചിലച്ച
കുന്നിൻ ചെരുവിലെ രാത്രിയിൽ
മതങ്ങളെ ചികഞ്ഞ
ശകുനം പിടിച്ച മൂങ്ങകൾ
മനസ്സിന്റെയിരുണ്ട കൊമ്പിലിരുന്ന്
ദുരന്ത മുഖത്തേക്ക്
മാലിന്യമെറിഞ്ഞു രസിച്ചപ്പോൾ,
മരണം കാത്തുനിൽക്കുന്ന
സിരകളിലേക്ക്
ജീവന്റെ തുടിപ്പുമായ്
ഊളിയിടാനുള്ള
ഊഴത്തിനായി
ബ്ലഡ് ബാങ്കിന് പുറത്ത്
പാതിരാവിലും
വെളിച്ചം പരത്തിയ മനുഷ്യർ
ഉറക്കമൊഴിച്ചു കാത്തു നിന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.