ADVERTISEMENT

ഓർക്കുന്നുവോ

 

മങ്ങലിന്നു  നിറം ചേർക്കാൻ 

 

അന്നൊരു നാളിൽ  

 

നിന്നോടു  ചേർത്തു

 

എന്നെ നീ....

 

 .അന്നേരം 

 

നിൻ ചുണ്ടിലൂറിയ  പുഞ്ചിരി 

 

കവർന്നത് എൻറെ  ഹൃദയം കൂടിയാണ്.

 

അന്നുതൊട്ടിന്നോളം നിൻ പാതയിലെ 

 

ചെറുമുള്ളുപോലും കാട്ടിത്തന്നു ഞാൻ

 

തെളിലോകത്തേക്ക്  നിന്നെ  കൊണ്ടുപോയി...

 

നിൻറെ കണ്ണുതന്നെയായ്   മാറി ഞാൻ,

 

നിന്നോടു  ചേർന്നു  സുഖദുഃഖങ്ങളിൽ 

 

എന്നിട്ടുമെപ്പോഴോ  വേണ്ടാതായി നിനക്കു ഞാൻ

 

ഭംഗിയില്ലെന്നാദ്യമോതിയതിൽ നൊന്തില്ലത്ര 

 

തീവ്രതയില്ലെന്ന പരാതിയും സഹിച്ചു ഞാൻ...

 

ഞാനാകെ നൊന്തത് 

 

നിനക്കു ചേർന്നതല്ലെന്നു 

 

പലരിലൂടെ പിറുപിറുത്തപ്പോഴാണ് 

 

തഞ്ചത്തിൽ  മറന്നിട്ടു 

 

മറവിയെ പഴിക്കുന്നതു പതിവാക്കിയപ്പോഴാണ്   

 

വെറുമൊരലങ്കാരം മാത്രമായിരുന്നു ഞാനെന്ന 

 

പരമാർത്ഥം തിരിച്ചറിയുമ്പോഴാണ്.... 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com